Web Series

ബ്രൈസ് വോക്കറെ കൊലപ്പെടുത്തിയത് ആര് ?; ‘13 റീസണ്‍സ് വൈ’ സീസണ്‍ 3

THE CUE

കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നുവെന്ന ആരോപണം നേരിട്ട നെറ്റ്ഫ്‌ലിക്‌സിന്റെ 13 റീസണ്‍സ് വൈ മൂന്നാം സീസണ്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ രണ്ട് സീസണുകളിലെ പ്രധാന കഥാപാത്രമായ ബ്രൈസ് വോക്കറുടെ മരണവും ആരാണ് ബ്രൈസിനെ കൊലപ്പെടുത്തിയത് എന്നുമാണ് മൂന്നാം സീസണിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആരാണ് ബ്രൈസ് വോക്കറെ കൊലപ്പെടുത്തിയതെന്നാണ് ട്രെയിലറിന്റെ ടാഗ്‌ലൈന്‍. ആഗസ്റ്റ് 23നാണ് മൂന്നാം സീസണ്‍ സ്ട്രീം ചെയ്യുക

ബ്രയാന്‍ യോര്‍ക്കി ക്രിയേറ്റ് ചെയ്ത് 2017 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ച സീരീസ് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സീരീസ് ചര്‍ച്ച ചെയ്യുന്നത് പോലും നിരോധിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് ആദ്യ സീസണിലെ ആത്മഹത്യാ രംഗം ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഹന്ന ബേക്കര്‍ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയും അതിന്റെ കാരണങ്ങളുമായിരുന്നു 13 റീസണ്‍സ് വൈ ആദ്യ സീസണ്‍ ചര്‍ച്ച ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യാനുള്ള 13 കാരണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ മരണത്തിന് കാരണക്കാരയവര്‍ക്ക് നല്‍കുകയായിരുന്നു. ലൈംഗികാതിക്രമം, വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, മാതാപിതാക്കള്‍ കുട്ടികളുടെ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സീരീസില്‍ ഉണ്ടായിരുന്നു.

കുട്ടികളിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയുന്നതിനും കൗണ്‍സിലിങ്ങ് നല്‍കുന്നതിനുമെല്ലാം സീരീസ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെബെസൈറ്റ് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT