Web Series

ഏലിയന്‍, ടെര്‍മിനേറ്റര്‍,ജുറാസിക് പാര്‍ക്ക് ; സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ ഹോളിവുഡ് റഫറന്‍സുകള്‍

THE CUE

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാനയിലെ ഹോക്കിങ്ങ്‌സ് എന്ന സാങ്കല്‍പ്പികമായ നാട്ടിലാണ് നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് 'സ്ട്രേഞ്ചര്‍ തിങ്ങ്സി'ന്റെ കഥ നടക്കുന്നത്. സീരീസിന്റെ മൂന്നാം സീസണില്‍ തുടക്കം മുതല്‍ അവസാനം വരെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ റഫറന്‍സുകള്‍ ഷോ റണ്ണേഴ്‌സായ ഡഫര്‍ ബ്രദേഴ്‌സ് ഉപയോഗിച്ചിരുന്നു. എണ്‍പതുകളിലെ പോപ് കള്‍ച്ചര്‍, സംഗീതവുമെല്ലാം സീരീസിലുണ്ടായിരുന്നു.

ഷോയുടെ മൂന്ന് സീസണുകളിലും ഉപയോഗിച്ച റഫറന്‍സ് ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് ഡഫര്‍ ബ്രദേഴ്‌സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘വയേര്‍ഡിന്’ നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ തങ്ങളെ സ്വാധീനിച്ചിരുന്ന, സീരീസ് ഒരുക്കാന്‍ സഹായിച്ച സിനിമകളെക്കുറിച്ച് സംവിധായകര്‍ വെളിപ്പെടുത്തിയത്.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ലൈറ്റിംഗ്, അന്നത്തെ സാങ്കേതിക വിദ്യ എന്നിങ്ങനെ സീരീസിന്റെ എല്ലാ മേഖലയിലും സിനിമകളുടെ റഫറന്‍സുണ്ട്. മൂന്നാം സീസണിലെത്തുന്ന ടെര്‍മിനേറ്ററിലെ അര്‍ണോല്‍ഡിന്റെ രൂപ സാദൃശ്യമുള്ള കൊലയാളിയും, ജുറാസിക് പാര്‍ക്കിന്റെ ക്ലൈമാക്‌സിനോട് സമാനമായ സ്റ്റാര്‍കോര്‍ട്ട് മാള്‍ സീക്വന്‍സും പെട്ടെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പം കഴിയുന്നതാണെങ്കിലും. ജാസ്, ഇന്ത്യാന ജോണ്‍സ്, ഇവില്‍ ഡെഡ് തുടങ്ങിയ പേരുകളും പട്ടികയില്‍ കാണാം.

നെറ്റ്ഫ്ലിക്സ് നിര്‍മിച്ച സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസായി സീസണ്‍ 3 ഇതിനകം മാറിയിട്ടുണ്ട്. 26 മില്ല്യണിലധികം ആളുകളാണ് ഇതുവരെ സീസണ്‍ 3 കണ്ടിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ ഹൊറര്‍ മിസ്റ്ററി സീരീസായ സ്ട്രേഞ്ചര്‍ തിങ്സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. മൂന്നാം സീസണ്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT