Web Series

ഏലിയന്‍, ടെര്‍മിനേറ്റര്‍,ജുറാസിക് പാര്‍ക്ക് ; സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ ഹോളിവുഡ് റഫറന്‍സുകള്‍

THE CUE

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാനയിലെ ഹോക്കിങ്ങ്‌സ് എന്ന സാങ്കല്‍പ്പികമായ നാട്ടിലാണ് നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് 'സ്ട്രേഞ്ചര്‍ തിങ്ങ്സി'ന്റെ കഥ നടക്കുന്നത്. സീരീസിന്റെ മൂന്നാം സീസണില്‍ തുടക്കം മുതല്‍ അവസാനം വരെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ റഫറന്‍സുകള്‍ ഷോ റണ്ണേഴ്‌സായ ഡഫര്‍ ബ്രദേഴ്‌സ് ഉപയോഗിച്ചിരുന്നു. എണ്‍പതുകളിലെ പോപ് കള്‍ച്ചര്‍, സംഗീതവുമെല്ലാം സീരീസിലുണ്ടായിരുന്നു.

ഷോയുടെ മൂന്ന് സീസണുകളിലും ഉപയോഗിച്ച റഫറന്‍സ് ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് ഡഫര്‍ ബ്രദേഴ്‌സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘വയേര്‍ഡിന്’ നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ തങ്ങളെ സ്വാധീനിച്ചിരുന്ന, സീരീസ് ഒരുക്കാന്‍ സഹായിച്ച സിനിമകളെക്കുറിച്ച് സംവിധായകര്‍ വെളിപ്പെടുത്തിയത്.

കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ലൈറ്റിംഗ്, അന്നത്തെ സാങ്കേതിക വിദ്യ എന്നിങ്ങനെ സീരീസിന്റെ എല്ലാ മേഖലയിലും സിനിമകളുടെ റഫറന്‍സുണ്ട്. മൂന്നാം സീസണിലെത്തുന്ന ടെര്‍മിനേറ്ററിലെ അര്‍ണോല്‍ഡിന്റെ രൂപ സാദൃശ്യമുള്ള കൊലയാളിയും, ജുറാസിക് പാര്‍ക്കിന്റെ ക്ലൈമാക്‌സിനോട് സമാനമായ സ്റ്റാര്‍കോര്‍ട്ട് മാള്‍ സീക്വന്‍സും പെട്ടെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പം കഴിയുന്നതാണെങ്കിലും. ജാസ്, ഇന്ത്യാന ജോണ്‍സ്, ഇവില്‍ ഡെഡ് തുടങ്ങിയ പേരുകളും പട്ടികയില്‍ കാണാം.

നെറ്റ്ഫ്ലിക്സ് നിര്‍മിച്ച സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസായി സീസണ്‍ 3 ഇതിനകം മാറിയിട്ടുണ്ട്. 26 മില്ല്യണിലധികം ആളുകളാണ് ഇതുവരെ സീസണ്‍ 3 കണ്ടിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രമായൊരുക്കിയ ഹൊറര്‍ മിസ്റ്ററി സീരീസായ സ്ട്രേഞ്ചര്‍ തിങ്സ് 2016 ജൂലായിലായിരുന്നു ആദ്യ സീസണ്‍ സംപ്രേഷണം ചെയ്തത്. മൂന്നാം സീസണ്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT