bigg boss malayalam

‘മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ’, അശാസ്ത്രീയ പ്രചരണം തുടര്‍ന്ന് ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തായ രജിത്കുമാര്‍

THE CUE

മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണയെന്നും രോഗത്തെ ഭയക്കുന്നില്ലെന്നും അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രസംഗങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാര്‍. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രതികരണം. രജിത്കുമാര്‍ ഇക്കാര്യം പറയുന്ന വീഡിയോ വാട്‌സ് ആപ്പുകളിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നേരത്തെ സ്ത്രീകളുടെ ഗര്‍ഭധാരണം സംബന്ധിച്ചും, ഓട്ടിസത്തെക്കുറിച്ചും രജിത്കുമാര്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

കോവിഡ് 19 വ്യാപനം കണക്കിലെടുത്ത കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘം ചേര്‍ന്നതിനും ആഘോഷവും സ്വീകരണവുമൊരുക്കിയ നിയമലംഘനം നടത്തിയതിന് രജിത് ആര്‍മിയെന്ന പേരില്‍ രൂപപ്പെട്ട ആരാധക സംഘത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രജിത് കുമാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിന് പിന്നാലെ ആള്‍ക്കൂട്ടം ഇരച്ചെത്തിയതും മുദ്രാവാക്യങ്ങളുമായി ബഹളമുണ്ടാക്കിയതും പൊലീസിനും എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് എയര്‍പ്പോര്‍ട്ടില്‍ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് ഡോ ധന്യാ മാധവും അഡ്വക്കേറ്റ് ശ്രീജിത് പെരുമനയും ഡിജിപിക്കും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും പരാതി നല്‍കിയിരുന്നു.

കൊച്ചി വിമാനത്താവളത്തിലെ സ്വീകരണത്തിന് പിന്നാലെ തിരുവനന്തപുരം ആറ്റിങ്ങലിലും സ്വീകരണമൊരുക്കുമെന്ന് ആരാധകര്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. കുട്ടികളുമായെത്തിയ രക്ഷിതാക്കളും സ്വീകരണത്തിന് ഉണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT