Short Films

ഇത് അദ്രി ജോയുടെ തല്ലില്ലാത്ത കല്യാണം , ചിരിപ്പിച്ച് ഹ്രസ്വചിത്രം'ഇതികർത്തവ്യ മാരൻ'

സ്കൂളിലും കോളേജിലുമെല്ലാം പ്രണയിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ, ഇനി കല്യാണത്തിൽ കാണാം എന്ന പ്ലാനുമായി ജീവിക്കുന്ന എത്ര ചെറുപ്പക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. കടം വാങ്ങിയും കഷ്ടപ്പെട്ടുമെല്ലാം സ്വന്തം കല്യാണം നടത്തി നാട്ടുകാരുടെ വായടപ്പിച്ച അത്തരമൊരു ചെറുപ്പക്കാരൻ. പക്ഷേ കല്യാണത്തിന് തൊട്ട് പിറ്റേന്ന് അറേഞ്ച്ഡ് മാരേജിലെ വധു അയാളോട് പറയുന്നതാകട്ടെ അയാളത്ര ഇഷ്ടപ്പെടാത്ത കാര്യവും. ഇതാണ് ജസ്റ്റിൻ മാത്യു സംവിധാനം ചെയ്യുന്ന 'ഇതികർത്തവ്യ മാരൻ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ജെ ആർ പ്രൊഡക്ഷൻസിന്റേയും താര ആന്റ് മില പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആൽബിയും റീജു ജോസും നിർമ്മിച്ച ചിത്രത്തിന് കിരൺ കെ എസ് തിരക്കഥ ഒരുക്കുന്നു, മിന്നൽ മുരളിയുടെ തിരക്കഥാകൃത്ത് കൂടിയാണ് സംവിധായകൻ ജസ്റ്റിൻ മാത്യു.

തല്ലുമാല എന്ന സിനിമയിൽ അരങ്ങേറി സുലൈഖ മൻസിൽ, ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നീ സിനിമയിൽ അഭിനയിച്ച ആദ്രി ജോ, അമൃത വിജയ്, ജിഷ്ണു മോഹൻ, വിവേക് അനിരുദ്ധ്, ധാനിൽ കൃഷ്ണ, റോബെർട്ട് ആലുവ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഒട്ടും സീരിയസാകാതെ തുടക്കം മുതലെ ഒരു ഹ്യൂമർ ട്രാക്ക് പിടിച്ചാണ് ചിത്രം കഥ പറയുന്നത്. ആദ്രി ജോ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും അയാൾ ചെന്ന് പെട്ട് നിൽക്കുന്ന സാഹചര്യങ്ങളുമെല്ലാം പ്രേക്ഷകർക്ക് മുൻപിൽ രസകരമായി അവതരിപ്പിക്കുന്നു.

നവീൻ നജോസാണ് ഛായാഗ്രഹണം. ഷൈജാസ് കെ എം ആണ് എഡിറ്റർ. അനുരാഗ് എൻജിനിയറിങ് വർക്ക്സിലൂടെ ശ്രദ്ധേയനായ മിലൻ ജോണ് ആണ് സംഗീത സംവിധായകൻ. റോയലിൻ റോബെർട്ടാണ് സഹ സംവിധാനം. ബ്ലോക്കബസ്റ്റർ ഫിലിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT