Short Films

നാട്ടുമിത്തുകളില്‍ ഭയം നിറച്ച് ‘ഇല്ലിത്തള്ള’, ഷോര്‍ട്ട് ഫിലിം ദ ക്യു യൂട്യൂബ് ചാനലില്‍

THE CUE

പ്രേതവും യക്ഷിയും നിറയുന്ന കെട്ടുകഥകളിലെയും മിത്തുകളിലെയും നാടന്‍ ഗൃഹാതുരതയെ മുന്‍നിര്‍ത്തി കഥ പറഞ്ഞ ചെറു സിനിമയാണ് ഇല്ലിത്തള്ള. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇല്ലിത്തള്ള ഷോര്‍ട്ട് ഫിലിം രംഗത്തെ പുതുനിരയെ പരിചയപ്പെടുത്താനുള്ള ശ്രമമമെന്ന നിലയില്‍ ദ ക്യു ആണ് പുറത്തിറക്കിയിരിക്കുന്നത്. ചലച്ചിത്രമേഖലയിലുള്ളവര്‍ പങ്കെടുത്ത പ്രിവ്യൂ സ്‌ക്രീനിംഗിന് പിന്നാലെ ഡിസംബര്‍ 16നാണ് ഇല്ലിത്തള്ള ദ ക്യൂ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

നാട്ടിന്‍പുറങ്ങളില്‍ കേട്ടു പരിചയമുള്ള പ്രേതകഥകളില്‍ നിന്ന് ആസ്പദമാക്കി നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റഷീദ് പറമ്പിലാണ്. സന്തോഷ് പുത്തനാണ് ചിത്രത്തിന്റെ നിര്‍മാണം,ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും സന്തോഷ് പുത്തന്‍ അവതരിപ്പിക്കുന്നു

മുന്‍പും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ റഷീദ് ശ്രദ്ധേയനായിട്ടുണ്ട്. ഭയവും നാട്ടുകഥകളുടെ മിത്തും കൂട്ടിയിണക്കി തിരക്കഥ രചിച്ചിരിക്കുന്നത് ഗണേഷ് മലയത്താണ്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും മികവ് തെളിയിച്ച ഇല്ലിത്തള്ളുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂരും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ശിവശങ്കറുമാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തത്. സംവിധായകരായ ജി മാര്‍ത്താണ്ഡന്‍, ഫാസില്‍ കാട്ടുങ്ങള്‍, ജിയോ ബേബി, പ്രശോഭ് വിജയന്‍, ഗിരീഷ് എഡി, ബിലഹരി, വിനീത് വാസുദേവ്, ജനിത് കാച്ചപ്പിള്ളി, ബിജു മജീദ്, നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് എന്നിവര്‍ കൊച്ചിയില്‍ നടന്ന സ്‌ക്രീനിംഗിനെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

SCROLL FOR NEXT