media

ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് മനോജ് കെ.ദാസ്, ഗ്രൂപ്പ് ചുമതല; എം.ജി.രാധാകൃഷ്ണന്‍ രാജിവച്ചു

മാതൃഭൂമി പത്രത്തിനും ചാനലിനും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ തലപ്പത്തും അഴിച്ചുപണി. ചാനലിന്റെ എഡിറ്ററായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ രാജിവച്ചു. മനോജ് കെ. ദാസ് ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ഗ്രൂപ്പിന് കീഴിലുള്ള വാര്‍ത്താ ചാനലുകളുടെ ചുമതലയും മനോജ് കെ ദാസിനുണ്ടാകും.

ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മനോജ് കെ.ദാസ് മാതൃഭൂമിയിലെത്തുന്നത്. മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994ല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിന്ധു സൂര്യകുമാര്‍

2019മുതല്‍ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന മനോജ് കെ.ദാസ് ഈ മാസം ഏഴിനാണ് മാതൃഭൂമി വിട്ടത്. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ തലപ്പത്തേക്ക് എത്തുന്നത്. ഏഴ് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ തലപ്പത്ത് എം.ജി രാധാകൃഷ്ണനായിരുന്നു. ഇന്ത്യാടുഡേ വിട്ടാണ് എം.ജി രാധാകൃഷ്ണന്‍ 2014 ജൂലൈയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായി ജോയിന്‍ ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍മാരായി സിന്ധു സൂര്യകുമാറിനെയും എസ്. ബിജുവിനെയും നിയമിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍മാരായിരുന്നു ഇരുവരും. വിനു വി. ജോണും പി.ജി സുരേഷ് കുമാറും ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍മാരാകും. അഭിലാഷ് ജി നായര്‍, ഷാജഹാന്‍ കാളിയത്ത് എന്നിവരെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍മാരായും നിയമിച്ചു.

രാജീവ് ചന്ദ്രശേഖര്‍

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് വാര്‍ത്താ ചാനല്‍ തലപ്പത്ത് അഴിച്ചുപണി എന്നതും ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് ഘട്ടം മുതല്‍ ആസൂത്രിത പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി കേരളഘടകം ചാനല്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വാര്‍ത്തകള്‍ മെനയാന്‍ ചാനല്‍ പദ്ധതിയിട്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എം.ജി രാധാകൃഷ്ണനെയും സിന്ധു സൂര്യകുമാറിനെയും ലക്ഷ്യമിട്ടായിരുന്നു കെ.സുരേന്ദ്രന്റെ ആരോപണം.

രാജേഷ് കല്‍റ

2020 സെപ്തംബറില്‍ രാജേഷ് കല്‍റയെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് എക്‌സിക്യുട്ടീവ് ചെയര്‍മാനായി ബോര്‍ഡ് നിയമിച്ചിരുന്നു. ടൈംസ് ഇന്റര്‍നെറ്റ് ചീഫ് എഡിറ്റര്‍ പദവി വിട്ടാണ് രാജേഷ് കല്‍റ ഏഷ്യാനെറ്റിലെത്തിയത്. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയക്ക് കീഴിലുള്ള ഇന്ത്യയിലെ സ്ഥാപനങ്ങളുടെ പൂര്‍ണചുമതല രാജേഷ് കല്‍റയ്ക്കാണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT