Kamal’s Meghamalhar

 
Master Stroke

മേഘമല്‍ഹാറില്‍ നന്ദിതയും രാജീവും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതായിരുന്നു ആലോചിച്ചിരുന്നത്, ഫാമിലി ഓഡിയന്‍സിനെ ഭയന്ന് മാറ്റി: കമല്‍

മനീഷ് നാരായണന്‍

മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറും ഇന്ന് ആയിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ ചെയ്‌തേനെയെന്ന് സംവിധായകന്‍ കമല്‍. ദ ക്യു 'മാസ്റ്റര്‍ സ്‌ട്രോക്ക്' സീരീസില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു കമല്‍.

കമല്‍ പറഞ്ഞത്

മധുരനൊമ്പരക്കാറ്റ് സിനിമയില്‍ മെലോഡ്രാമ കൂടുതലായിരുന്നു. അന്ന് അത്ര കോംപ്രമൈസ് ചെയ്തിരുന്നില്ലെങ്കില്‍ എന്റെ ഏറ്റവും നല്ല സിനിമകളിലൊന്നായേനേ. ഇന്ന് മേഘമല്‍ഹാര്‍ ചെയ്തിരുന്നെങ്കില്‍ രാജീവന്റെയും നന്ദിതയുടെയും കഥ ഇതുപോലെ ആയിരിക്കില്ല. ബിജു മേനോന്‍ അവതരിപ്പിച്ച രാജീവും സംയുക്തയുടെ നന്ദിതയും ഒന്നിച്ചുള്ള യാത്രയില്‍ ഒരു ഹോട്ടലില്‍ റൂമെടുക്കുകയും ഫിസിക്കല്‍ റിലേഷനിലേക്ക് കടക്കുകയും ചെയ്യുന്നതായിരുന്നു ആദ്യം ആലോചിച്ചത്. ടെലിവിഷന്‍ പ്രേക്ഷകരെ പരിഗണിച്ച് ചെയ്തിരുന്ന സിനിമ ആയതുകൊണ്ടാണ് അന്ന് അത് ചെയ്യാതിരുന്നത്. പ്രേക്ഷകര്‍ സ്വീകരിക്കില്ലന്ന ഭയമായിരുന്നു കാരണം.

തിയറ്ററിന് വേണ്ടി മാത്രം ആലോചിച്ച സിനിമ ആയിരുന്നെങ്കില്‍ മേഘമല്‍ഹാര്‍ ആദ്യം ആലോചിച്ച പോലെ ചെയ്‌തേനെ. മിന്നാമിന്നിക്കൂട്ടം, പച്ചക്കുതിര, ഗോള്‍ എന്നീ സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് ആലോചിച്ചിരുന്നതായും കമല്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT