Entertainment

മോഹന്‍ലാലിന്റെ ബറോസില്‍ സംഗീതമൊരുക്കാന്‍ ഇന്ത്യന്‍ നിധിയെന്ന് റഹ്മാന്‍ വിശേഷിപ്പിച്ച ലിഡിയന്‍ 

THE CUE

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ 13 കാരന്‍ ലിഡിയന്‍. തമിഴ്‌നാട് സ്വദേശിയായ ഈ സംഗീത പ്രതിഭയെ ഇന്ത്യയുടെ നിധിയെന്നാണ് എആര്‍ റഹ്മാന്‍ മുന്‍പ് വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കൊറിയന്‍ ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനം ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയിരുന്നു. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ്.

അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്‍തുണയില്‍ രണ്ടാം വയസ്സുമുതല്‍ സംഗീത ഉപകരണങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു. ഒന്‍പതാം വയസ്സിലാണ് പിയാനോ പഠനം ആരംഭിച്ചത്. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയിട്ടുണ്ട്. തബലയിലും മൃദംഗത്തിലും ഇതിനകം പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എ ആര്‍ റഹ്മാന്‍ അവനെ തന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. പിയാനോയില്‍ വേറിട്ട പ്രകടനങ്ങള്‍ സാധ്യമാക്കുമെന്നതാണ് ലിഡിയന്റെ മറ്റൊരു സവിശേഷത.

കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ത്രിഡി ചിത്രം നിര്‍വ്വഹിച്ച ജിജോയുടെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ലിഡിയന്റെ സംഗീത മികവിനെക്കുറിച്ച് അറിഞ്ഞ് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു മോഹന്‍ലാലെന്നും കേരള കൗമുദി വാര്‍ത്തയില്‍ വിഎസ് രാജേഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT