Film Talks

'ഉള്ളൊഴുക്കിലെ സ്ത്രീകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു' ; എഴുത്ത് ഒരിക്കലും എളുപ്പമായി തോന്നിയിട്ടില്ലെന്ന് ക്രിസ്റ്റോ ടോമി

ഉള്ളൊഴുക്ക് എന്ന സിനിമയിലെ സ്ത്രീകളെ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു എന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി. വളരെ എക്സ്ട്രാഓർഡിനറി ആയൊരു അവസ്ഥയിലാണ് അവർ പെട്ട് പോകുന്നത്. അവിടെ എങ്ങനെ അഞ്ജുവിനെ പോലെയോ ലീലാമ്മയോ പോലൊരു ആൾ റിയാക്ട് ചെയ്യുമെന്ന് കണ്ടുപിടിച്ചത് എനിക്ക് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഒരുപാട് നാളെടുത്തു അത് കണ്ടെത്താൻ. എന്റെ സിനിമകളിൽ നേരത്തെ തന്നെ ഒരുപാട് ഫീമെയിൽ കഥാപാത്രങ്ങൾ ഭാഗമായിട്ടുണ്ട്. അത് ഞാൻ ചെയ്യുന്നൊരു കാര്യം തന്നെയാണെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റോ ടോമി പറഞ്ഞു.

ക്രിസ്റ്റോ ടോമി പറഞ്ഞത് :

എനിക്ക് എഴുത്ത് ഒരിക്കലും ഈസി ആയി തോന്നിയിട്ടില്ല. മെയിൽ കഥാപാത്രങ്ങൾ എഴുതിയാലും ഫീമെയിൽ കഥാപാത്രങ്ങൾ എഴുതിയാലും അതുകൊണ്ട് അത് എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ സിനിമകളിൽ നേരത്തെ തന്നെ ഒരുപാട് ഫീമെയിൽ കഥാപാത്രങ്ങൾ ഭാഗമായിട്ടുണ്ട്. അത് ഞാൻ ചെയ്യുന്നൊരു കാര്യം തന്നെയാണ്. ഈ സിനിമയിൽ ഈ സ്ത്രീകളെ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം വളരെ എക്സ്ട്രാഓർഡിനറി ആയൊരു അവസ്ഥയിലാണ് അവർ പെട്ട് പോകുന്നത്. അവിടെ എങ്ങനെ അഞ്ജുവിനെ പോലെയോ ലീലാമ്മയോ പോലൊരു ആൾ റിയാക്ട് ചെയ്യുമെന്ന് കണ്ടുപിടിച്ചത് എനിക്ക് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഒരുപാട് നാളെടുത്തു അത് കണ്ടെത്താൻ. ചിലപ്പോഴൊക്കെ ഈ അഞ്ജുവിന്റെ കഥാപാത്രത്തെ കിട്ടുന്നില്ലല്ലോ എന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും. എഴുതി എഴുതി ആണ് അവരിലേക്ക് നമ്മളെത്തിയത്.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ 21 ന് തിയറ്ററുകളിലെത്തും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT