Film Talks

'പ്രണയിച്ചു മടുക്കുമ്പോൾ വിവാഹമാകാം', ആവർത്തിക്കുന്ന വിവാഹ വാർത്തകളോട് വി​ഗ്നേഷ് ശിവൻ

നയൻ‌താരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചുളള റൂമറുകൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ഡിമാന്റാണ്. ആവർത്തിച്ച് ചർച്ചയാവുന്ന വിവാഹവാർത്തകളോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് വിഗ്നേഷ്. വിവാഹം ഉടനില്ല. പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം എന്നാണ് തമിഴ് വെബ്സൈറ്റായ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിഗ്നേഷ് പറഞ്ഞത്.

22 തവണയെങ്കിലും ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോൾ ഇത് വന്നുകൊണ്ടിരിക്കും. ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞതിന് ശേഷം സ്വകാര്യജീവിതത്തിലേക്ക് പോകാം എന്നാണ് പദ്ധതി. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. അന്ന് എല്ലാവരെയും അറിയിച്ച്, സന്തോഷമായിത്തന്നെ നടത്താം
വി​ഗ്നേഷ് ശിവൻ

ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ചെന്നൈ എഗ്മോറിൽ ഐസോലേഷനിൽ ആണെന്നുമുളള പ്രചരണങ്ങളും അടുത്തിടെ വന്നിരുന്നു. വാർത്ത വ്യാജമാണെന്ന് ഇരുവരും ഫോസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിക്കുകയായിരുന്നു. ലോക്ഡൗൺ സമയത്ത് ഇരുവരുടേയും വിവാഹം നടന്നേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഈ റൂമറുകൾക്ക് മറുപടിയായിട്ടായിരുന്നു വി​ഗ്നേഷിന്റെ പ്രതികരണം.

അഞ്ജലിയെയും കൽക്കി കൊച്ച്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ തിരക്കിലാണ് താരം. ആർ‌ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നൊരുക്കിയ 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര. മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT