Film Talks

'കിരിക് പാര്‍ട്ടി ചെയ്യാന്‍ കോണ്‍ഫിഡന്‍സ് തന്നത് പ്രേമം'; പ്രചോദനമായ സിനിമയെന്ന് രക്ഷിത് ഷെട്ടി

അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമം' കാരണമാണ് താന്‍ 'കിരിക് പാര്‍ട്ടി' എന്ന ചിത്രം ചെയ്തതെന്ന് നടന്‍ രക്ഷിത് ഷെട്ടി. പ്രേമം തനിക്ക് പ്രചോദനമായ സിനിമയാണെന്നും രക്ഷിത് ദ ക്യുവിനോട് പറഞ്ഞു. രക്ഷിത് ഷെട്ടി തിരക്കഥ എഴുതിയ കിരിക് പാര്‍ട്ടി ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

രക്ഷിത് ഷെട്ടി പറഞ്ഞത്:

ആരാണ് ഇന്ന് മലയാള സിനിമ കാണാത്തത്. പ്രത്യേകിച്ച് എന്നെ പോലെ കണ്ടന്റ് പ്രാധാന്യം കൊടുക്കുന്ന ഒരു സംവിധായകന് സ്വപ്‌ന തുല്യമായ ഇടമാണ് മലയാളം സിനിമ. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഞാന്‍ വളരെ കുറച്ച് സിനിമകളെ കാണുന്നുള്ളു. പക്ഷെ 'പ്രേമം' എനിക്ക് പ്രചോദനമായ സിനിമയാണ്. 'കിരിക് പാര്‍ട്ടി' ഞാന്‍ ചെയ്തത് 'പ്രേമം' കാരണമാണ്. ഞാന്‍ എത്രയോ കാലം മുന്നെ എഴുതിയ തിരക്കഥയായിരുന്നു അത്. പക്ഷെ ഞാന്‍ അത് മാറ്റി വെച്ചിരിക്കുകയായിരുന്നു.

'പ്രേമം' കണ്ടതിന് ശേഷമാണ് ഞാന്‍ 'കിരിക്ക് പാര്‍ട്ടി' ചെയ്യാന്‍ തീരുമാനിക്കുന്നത്. ഞങ്ങള്‍ ആ സമയത്ത് 'അവനെ ശ്രീമണ്‍നാരായണ' ചെയ്യാന്‍ പോവുകയായിരുന്നു. പക്ഷെ അത് വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമയായിരുന്നു. എന്നാല്‍ ആ സമയത്ത് എന്റെ സിനിമകളൊന്നും അത്ര ഹിറ്റായിരുന്നില്ല. അതുകൊണ്ട് 'അവനെ ശ്രീമണ്‍നാരായണ' ചെയ്യാനും പറ്റില്ലായിരുന്നു. അങ്ങനെ സംശയത്തില്‍ ഇരിക്കുമ്പോഴാണ് 'പ്രേമം' റിലീസ് ആകുന്നത്. അങ്ങനെയാണ് എനിക്ക് 'കിരിക് പാര്‍ട്ടി' ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് കിട്ടിയത്.

ഋഷബ് ഷെട്ടിയാണ് കിരിക് പാര്‍ട്ടിയുടെ സംവിധായകന്‍. രക്ഷിത് തന്നെയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രശ്മിക മന്ദാനയായിരുന്നു നായിക. ജിഎസ് ഗുപ്തയും രക്ഷിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT