User
Film Talks

കുട്ടിക്കാലം മുതലേ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്: മാലാ പാര്‍വതി

കുട്ടിക്കാലം മുതല്‍ തന്നെ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഒരാളാണ് താനെന്ന് നടി മാലാ പാര്‍വ്വതി. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും മാലാ പാര്‍വ്വതി പറയുന്നു.

പുതിയ കാലത്തെ മലയാള സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നായികമാരുടെ കടന്നുവരവാണ് പ്രധാനമായും അതിന് കാരണം. ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങളെ ഇന്നത്തെ സമൂഹം നോക്കിക്കാണുന്നതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെന്നും അതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മാലാ പാര്‍വ്വതി ദ ക്യുവിനോട് പറഞ്ഞു.

മാലാ പാര്‍വതിയുടെ വാക്കുകള്‍

കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്‌നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.

പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് പദ്ധതിക്ക് 15 കോടി ദിർഹത്തിൻ്റെ കൈത്താങ്ങുമായി എം.എ. യൂസഫലി

SCROLL FOR NEXT