Film Talks

കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും അടക്കുന്നവരാണ്, കള്ളപ്പണമെന്ന പ്രചരണം സിനിമ വ്യവസായത്തെ ഇല്ലായ്മ ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധിപ്പിച്ച് മലയാള സിനിമയില്‍ അനധികൃത സ്രോതസുകളില്‍ നിന്ന് പണമെത്തുന്നുവെന്ന പ്രചരണത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമയിലാകെ കള്ളപ്പണവും മെറ്റല്‍ കറന്‍സിയും ഒഴുകുകയാണെന്ന പ്രചരണം ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധിയിലായ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂ എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ ആന്റോ ജോസഫ്. കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും നിശ്ചിത സമയക്രമത്തില്‍ ഹാജരാക്കി അങ്ങേയറ്റം സുതാര്യമായി ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മ്മാതാക്കളുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

ഏതെങ്കിലും ഒരു നിര്‍മ്മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാല്‍ കൃത്യമായതും സുതാര്യമായതുമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. അത്തരം അന്വേഷണങ്ങളില്‍ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ സഹകരണവും നല്‍കുമെന്നും സെക്രട്ടറി ആന്റോ ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍മ്മാണച്ചെലവ് കുറക്കാനായി പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് ഫെഫ്കയും അമ്മയും അനുകൂലമായി പ്രതികരിച്ചതായും നിര്‍മ്മാതാക്കള്‍. വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്ന 66 സിനിമകളുടെ റിലീസ് തീരുമാനിച്ച ശേഷമായിരിക്കും പുതിയ സിനിമകള്‍ പരിഗണിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍. പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്ന മുന്‍തീരുമാനവും സംഘടന മാറ്റിയിട്ടുണ്ട്.

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT