Film Talks

'ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സംഭവിച്ചതാണ് ആ തമിഴ് സിനിമയുടെ വിജയം' : ദുൽഖർ സൽമാൻ

'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന സിനിമയുടെ വിജയം വൈകാരികമായ ഒരനുഭവമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സ്വന്തം ക്രെഡിറ്റിലുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തു. അതിന് മുന്‍പ് വന്ന സിനിമകളുടെ ക്രെഡിറ്റ് കാസ്റ്റിലുള്ള മറ്റുള്ളവരുമായി പങ്കു വെച്ച് പോകുന്ന അവസ്ഥയായിരുന്നു. ജീവിതത്തിലുണ്ടായിരുന്ന ആഗ്രഹങ്ങള്‍ പലതും സാധിച്ചു എന്നതില്‍ ഭാഗ്യവാനാണ്. എന്നാല്‍ അതിന് വേണ്ടി ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലക്കി ഭാസ്‌കര്‍' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടന്‍.

ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്:

കുറെയധികം കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അതിന് വേണ്ടി കുറേ സമയം കാത്തിരിക്കാനാണ് ദൈവം എന്നെ നിയോഗിച്ചത്. കുറേ ആഗ്രഹങ്ങള്‍ നടന്നിട്ടുണ്ട്. അതിനെല്ലാം കുറേ സമയം കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. ആ കാത്തിരിപ്പുകള്‍ കൊണ്ട് തന്നെ കാര്യങ്ങള്‍ക്ക് മുഴുവനായും പ്രാധാന്യം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അഭിനയം ആരംഭിക്കുന്നത് വളരെ വൈകിയാണ്. ഭാര്യയെ കണ്ടുമുട്ടുന്നത് 27-ാമത്തെ വയസ്സിലാണ്. അഭിനയത്തിലെ കരിയര്‍ തുടങ്ങുന്നതും ഏറെക്കുറെ ആ പ്രായത്തില്‍ തന്നെയാണ്. വൈകിയാണ് മകള്‍ ജീവിതത്തിലേക്ക് വരുന്നത്. ഇതെല്ലാം ആഗ്രഹങ്ങളായി ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും അതിന്റേതായ സമയങ്ങളിലാണ് എല്ലാം വന്നത്. എന്റേതെന്ന് മാത്രം പറയാവുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഉണ്ടാകാന്‍ തന്നെ ഒരുപാട് കാലമെടുത്തു. അല്ലെങ്കില്‍ വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിന്റെ പങ്ക് എല്ലാവര്‍ക്കുമായി പോകുന്ന സ്ഥിതിയായിരുന്നു. കാസ്റ്റിലുള്ള മറ്റ് ആളുകളുടെ പേരിലോ ഒക്കെയായി ആ സിനിമ മാറുമായിരുന്നു. ആരും അതിന്റെ ക്രെഡിറ്റ് എനിക്ക് തന്നിട്ടില്ല.

അവസാനം എന്റേതായ ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ സംഭവിച്ചപ്പോള്‍ വലിയ വൈകാരിക മുഹൂര്‍ത്തമാണ് ഉണ്ടായത്. തമിഴ് സിനിമയായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ആണ് അങ്ങനെ ഒരു ഇമോഷണല്‍ മൊമെന്റ് തന്നത്. ആ സിനിമയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ ആരും തന്നെ വലിയ സ്റ്റാറുകള്‍ ആയിരുന്നില്ല. ഞാന്‍ പോലും ആ സമയത്ത് തമിഴില്‍ പോപ്പുലര്‍ ആയിരുന്നില്ല. 4 യുവാക്കളുടെ ഒരു റോം കോം എന്ന നിലയിലാണ് ആളുകള്‍ ആ സിനിമയെ നോക്കിയത്. പിന്നീട് സിനിമ വലിയ വിജയമായി. ആ സിനിമയെ കുറിച്ച് ഇമോഷണലായത് ഓര്‍മ്മയിലുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT