Film Talks

നായകന് ശേഷം വിളിച്ചത് അമല്‍ നീരദ്, അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു: ചെമ്പന്‍ വിനോദ് ജോസ് അഭിമുഖം

മനീഷ് നാരായണന്‍

ലിജോ പെല്ലിശേരിയുടെ നായകന്‍ എന്ന സിനിമയില്‍ ശരവണന്‍ എന്ന പരുക്കന്‍ പോലീസ് കഥാപാത്രമായെത്തിയ ചെമ്പന്‍ വിനോദ് ജോസ് മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായാണ് മാറിയത്. ഇ മ യൗ എന്ന സിനിമയിലെ ഈശി ചെമ്പന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിക്കൊടുത്തു. ചെമ്പന്‍ വിനോദ് ജോസ് മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ആമേന്‍ മുതല്‍ ആണ് ലിജോ ജോസ് പെല്ലിശേരി എന്ന സുഹൃത്ത് സിനിമയില്‍ മികച്ച ക്രാഫ്റ്റ്മാന്‍ എന്ന നിലയിലേക്ക് ശ്രദ്ധിക്കപ്പെടുമെന്ന് മനസിലായത്. ആമേന്‍ ചെയ്യുന്ന സമയത്ത് ലിജോ ലൈഫില്‍ നിന്നിരുന്നത് വല്ലാത്ത സിറ്റുവേഷനിലായിരുന്നു. ആ ഘട്ടത്തില്‍ എനിക്കറിയാവുന്ന ഫ്രണ്ട്‌സും ഞാന്‍ ആണെങ്കിലും പോലും കുറേ കോംപ്രമൈസുകള്‍ക്ക് തയ്യാറാകുമായിരുന്നു. അവിടെയും ലിജോ എന്റെ സിനിമ ഇങ്ങനെയാണ് എന്ന നിലപാട് എടുത്തു. മുന്നോട്ടുള്ള പോക്ക് എന്താണെന്ന് വ്യക്തമാകാത്ത ഘട്ടത്തിലും ലിജോ അത്തരം തീരുമാനങ്ങളെടുത്ത ആളാണ്.

നായകന്‍ എന്ന സിനിമയ്ക്ക് ഗംഭീര ഫീഡ് ബാക്ക് ആണ് ലഭിച്ചത്. അമല്‍ നീരദ് പുതിയ സിനിമയിലേക്ക് വിളിച്ചു. അമല്‍ നായകന്‍ കണ്ടിരുന്നില്ല. അന്‍വര്‍ റഷീദ് സിനിമ കണ്ട് അമലിന്റെ അടുത്ത സിനിമയിലേക്ക് എന്നെ നിര്‍ദേശിക്കുകയായിരുന്നു. സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണ്. ഇത് തുടരുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന പ്ലാന്‍ ബി ഉണ്ടായിരുന്നു. ഇപ്പോഴും ഒരു പ്ലാന്‍ ബി കീപ്പ് ചെയ്യുന്നുണ്ട്. സിനിമയില്‍ തുടരാനായില്ലെങ്കില്‍ ഉബര്‍ ഓടിച്ച് ജീവിക്കാമെന്ന് കരുതുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT