Film Talks

'ആ സീന്‍ മനസിലായെങ്കില്‍ പറയാനുള്ള ഡയലോഗ് എഴുതൂ' രാജീവ് രവി ചിത്രത്തിന് മുമ്പും ശേഷവും എന്നാകും കരിയര്‍: ആസിഫലി

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫലി കേന്ദ്രകഥാപാത്രമാകുന്ന പൊലീസ് ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' തിയറ്ററുകളിലെത്താനിരിക്കുകയാണ്. കുറ്റവും ശിക്ഷയും എന്ന സിനിമക്ക് മുമ്പും ശേഷവും എന്ന നിലക്ക് കരിയര്‍ വിലയിരുത്തപ്പെടുമെന്ന് ആസിഫലി പറയുന്നു. അഭിനേതാവ് എന്ന നിലക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമാണ് രാജീവ് രവി സിനിമയില്‍ അനുഭവിച്ചതെന്ന് ആസിഫലി. സിബി തോമസും ശ്രീജിത്ത് ദിവാകരനുമാണ് സിനിമയുടെ തിരക്കഥ. ദ ക്യു അഭിമുഖത്തിലാണ ആസിഫലി ഇക്കാര്യം പറയുന്നത്.

ആസിഫലിയുടെ വാക്കുകള്‍

പിറ്റേ ദിവസത്തെ സീനുകളും ഡയലോഗുകളും തലേ ദിവസം പഠിച്ച് ലൊക്കേഷനില്‍ പോയില്ലെങ്കില്‍ എനിക്ക് പേടിയാണ്. രാജീവേട്ടന്റെ അടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് വേണെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശ്രീജിത്തേട്ടന്‍ ചിരിയോടെയാണ് കൊണ്ട് വന്നത്. പഠിച്ച സീനുമായി ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ രാജീവേട്ടന്‍ പറയുന്നത് ഇതൊന്നും വേണ്ട എന്നാണ്. പഠിച്ചു വന്ന ചോദ്യപേപ്പര്‍ മറന്നുപോയ അവസ്ഥയായിരുന്നു. ഈ സ്‌ക്രിപ്റ്റ് മുഴുവന്‍ രാജീവ് രവിയുടെ മനസിലുണ്ട്. ഓരോ സീനും ഷൂട്ട് ചെയ്യുന്ന സമയത്ത് ഇംപ്രവൈസ്ഡ് വേര്‍ഷന്‍ ഉണ്ടാക്കാനാണ് രാജീവേട്ടന്‍ നോക്കുന്നത്.

ഒരു സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് രാജീവേട്ടന്‍ പറഞ്ഞു, ഞാന്‍ അവതരിപ്പിക്കുന്ന സാജന്‍, ബഷീറിനോട് സംസാരിക്കുന്നത് കുറച്ചൂടി ജനുവിന്‍ ആകണം. നിനക്ക് ആ സീന്‍ മനസിലായെങ്കില്‍ ഡയലോഗ് നീ എഴുതൂ, നമ്മുക്ക് അത് വര്‍ക്ക് ചെയ്യാം എന്നാണ് പറഞ്ഞത്. പിന്നെ ഓരോ ദിവസവും അതെക്കുറിച്ചായി ചോദ്യം. എഴുതുന്നില്ലെങ്കില്‍ നീ ആ ഡയലോഗുകള്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്യൂ എന്ന് പറഞ്ഞു. ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മളെ കൊണ്ട് ഡയലോഗ് പറയിപ്പിച്ച ശേഷം അതില്‍ നിന്ന് ഇംപ്രവൈസ്ഡ് ആയ ഒരു വേര്‍ഷന്‍ പുറത്തെടുക്കാന്‍ രാജീവേട്ടന്‍ ശ്രമിക്കും. ആര്‍ട്ടിസ്റ്റ് എന്ന നിലക്ക് നമ്മുക്ക് കിട്ടുന്ന ലിബര്‍ട്ടി കൂടിയുണ്ട് രാജീവ് രവി ചിത്രമാകുമ്പോള്‍.

ആഷിഖ് അബുവിന്റെ വൈറസ് എന്ന സിനിമയുെട ചിത്രീകരണത്തിനിടെയാണ് രാജീവേട്ടനുമായി അടുപ്പമുണ്ടാകുന്നത്. അദ്ദേഹം അതിന് ശേഷം തന്ന ഒരു സ്‌പേസ് ഉണ്ട്. ആക്ടര്‍ എന്ന നിലക്ക് കൂടി എനിക്കൊരു ട്യൂണിംഗ് ഈ സിനിമയിലൂടെ ഉണ്ടായിട്ടുണ്ട്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT