Film Talks

'ഉണ്ട' പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയത്തിൽ നിന്നാണ് 'അനുരാഗ കരിക്കിൻ വെള്ളം' ചെയ്യാൻ തീരുമാനിക്കുന്നത്: ജിംഷി ഖാലിദ്

വളരെ അപ്രതീക്ഷിതമായി സംഭവിച്ച സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം എന്ന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. ഖാലിദ് റഹ്മാൻ ആദ്യം ചെയ്യാൻ തീരുമാനിച്ച സിനിമ ഉണ്ട ആയിരുന്നു എന്നും എന്നാൽ ഒരു നവാഗത സംവിധായകൻ എന്ന തരത്തിൽ പ്രേക്ഷകർ ഉണ്ട എന്ന ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്നതിൽ സംശയമുണ്ടായിരുന്നതുകൊണ്ടാണ് ആദ്യം അനുരാഗ കരിക്കിൻ വെള്ളം ചെയ്യാൻ തീരുമാനിച്ചത് എന്നും ജിംഷി ഖാലിദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിംഷി ഖാലിദ് പറഞ്ഞത്:

എന്നെയും റഹ്മാനെയും സംബന്ധിച്ചിടത്തോളം അനുരാഗ കരിക്കിൻ വെള്ളം അപ്രതീക്ഷിതമായി സംഭവിച്ച സിനിമയാണ്. അനുരാഗ കരിക്കിൻ വെള്ളം എന്നൊരു സിനിമ ചെയ്യാൻ റഹ്മാന് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. റഹ്മാന്റെ ആദ്യ സിനിമയായി പ്ലാൻ ചെയ്തിരുന്നത് ഉണ്ട ആണ്. ആ സമയത്താണ് എബിസിഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ നവീൻ ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറഞ്ഞ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ കഥ പറയുന്നത്. അങ്ങനെയാണ് അതിലേക്ക് വരുന്നത്. ഉണ്ട ഒരു ഡ്രൈ സിനിമ ആണ്. ആ സിനിമ എങ്ങനെയൊക്കെ നമ്മൾ പ്രസന്റ് ചെയ്താലും ഒരു പുതിയ സംവിധായകന്റെ സിനിമ എന്ന നിലയിൽ ആളുകൾ അത് എങ്ങനെ എടുക്കും എന്ന് നമുക്ക് അറിയില്ല. അങ്ങനെ ഒരു സംശയത്തിൽ നിൽക്കുമ്പോഴാണ് കംപ്ലീറ്റ്ലീ എല്ലാ ഇമോഷൻസും ഉള്ള ഒരു കളറ് പടം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. മാത്രമല്ല ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥ കൂടിയായിരുന്നു അത്. എനിക്കും വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ് അത്. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ആ സമയത്ത് റെഫറൻസിന് വേണ്ടി ഒരുപാട് ഹോളിവുഡ് റൊമാന്റിക് കോമഡി സിനിമകൾ കാണുമായിരുന്നു. അത് കണ്ടത് കൊണ്ട് തന്നെ ലെൻസിംഗിനെക്കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നു. ആ സിനിമ എടുത്ത് കണ്ട് കഴിഞ്ഞാൽ മനസ്സിലാവും അത് പൂർണമായും ഒരു ത്രീ ഫോർത്ത് ലെൻസിംഗിൽ ആണ് ചെയ്തിരിക്കുന്നത്. അന്ന് ലെൻസിംഗിനെക്കുറിച്ച് റഹ്മാന് ധാരണയുണ്ടായിരുന്നില്ല. അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിയില്ല എന്നത് കൊണ്ട് അനുരാഗ കരിക്കിൻ വെള്ളത്തിൽ അദ്ദേഹം ആ സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. അത് എനിക്കൊരു അനുഗ്രഹമായിരുന്നു. ലെൻസിംഗിൽ പൂർണമായ സ്വതന്ത്ര്യം എനിക്കുണ്ടായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT