Film Talks

അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു ഏറ്റവും വലിയ കോംപ്ലക്സ് : അഖില്‍ സത്യന്‍

സിനിമയില്‍ തുടക്കം കുറക്കുമ്പോള്‍ അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു നേരിട്ടിരുന്ന വലിയ കോംപ്ലെക്സ് എന്ന് അഖില്‍ സത്യന്‍. അന്ന് ആന്റി ഡിപ്രസന്റ്‌സ് കഴിക്കേണ്ടി വന്നിരുന്നുവെന്നും, സിനിമ കഴിഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയിരുന്നുവെന്നും അഖില്‍ ദ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഥ തുടരുന്നുവിലാണ് അച്ഛനോടൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത്. അന്ന് ക്ലിനിക്കല്‍ ഡിപ്രഷനിലായ അവസ്ഥയിലെത്തിയിരുന്നു. ആന്റി ഡിപ്രസന്റുകള്‍ കഴിച്ചിരുന്നു. ഏറ്റവും വലിയ കോംപ്ലക്‌സ് ഞാന്‍ അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു. അതില്‍ നിന്ന് മോചനം കിട്ടിയിരുന്നില്ല. ആ സിനിമ കഴിഞ്ഞ് ആകെ തകര്‍ന്ന് പോയിരുന്നു. പക്ഷേ അടുത്ത പടത്തില്‍ അച്ഛന്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു, നീ വാ, ഞാനും ലാലും വര്‍ക്ക് ചെയ്യുന്നത് കാണ്...
അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ 'പാച്ചുവും അത്ഭുതവിളക്കും' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വസ്ത്രാലങ്കാരം : ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ : ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിജു തോമസ് , ആര്‍ട്ട് ഡയറക്ടര്‍ : അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍ : അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്‌സ് : സിനോയ് ജോസഫ്, മേയ്ക്കപ്പ് : പാണ്ഡ്യന്‍, സ്റ്റില്‍സ് : മോമി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT