Film News

'സൂപ്പർസ്റ്റാർ ടാഗ് അല്ല, നിങ്ങളുടെ സ്നേഹമാണ് എനിക്ക് വലുത്' ; ഉർവശി

സൂപ്പർസ്റ്റാർ ഒക്കെ സീസണൽ അല്ലേ എന്നും നിങ്ങളുടെ സ്നേഹം മതി തനിക്കെന്നും നടി ഉർവശി. എനിക്ക് എവർഗ്രീൻ സ്റ്റാർ എന്നൊരു അവാർഡ് തന്നിട്ട് ആ ടൈറ്റിൽ ഞാൻ ഇടുന്നില്ലെന്നും പറഞ്ഞ് ആ കൺസേൺ എന്നോട് പിണക്കത്തിലാണ്. ഇത്രയും വർഷത്തിൽ ഞങ്ങൾ ആദ്യമായിട്ടാണ് അത് കൊടുക്കുന്നത് വേറെ ആർക്കും കൊടുത്തിട്ടില്ല എന്നിട്ട് നിങ്ങൾ എന്താ അത് നിങ്ങളുടെ ഫിലിമിൽ ഇടാത്തതെന്ന് ചോദിച്ചു. ഞാൻ അത് സിനിമ റിലീസ് ആയി കഴിഞ്ഞേ ഓർക്കാറുള്ളു. മറ്റുള്ളവർ ഇട്ടോട്ടെ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം ഉണ്ടായാൽ മതിയെന്നും ഉർവശി ഉള്ളൊഴുക്ക് സിനിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ് മീറ്റിൽ പറഞ്ഞു.

പാർവതി, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് ആണ് ഉർവശിയുടേതായി പുറത്തിറങ്ങിയ പുതിയ സിനിമ. തന്റെ ജീവിതത്തിൽ കുറെ സിനിമ ചെയ്തിട്ടുള്ളതിൽ ഏറ്റവും മാനസികമായി ഒരു ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക് എന്ന് ഉർവശി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പല സീനുകളിലും കരയരുത് എന്നതായിരുന്നു ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എല്ലാ സീനുകളിലും ഇമോഷണലാവണം എന്നാൽ കണ്ണീർ വരാൻ പാടില്ല എന്നായിരുന്നു. എന്നാൽ ലീലാമ്മ എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങളെ സ്വന്തം ആം​ഗിളുകളിലൂടെ നോക്കിക്കാണുമ്പോൾ തനിക്ക് നിയന്ത്രിക്കാനാവാത്ത വിധത്തിൽ കരച്ചിൽ വന്നിരുന്നു എന്നും ഉർവ്വശി പറയുന്നു.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT