Film News

പ്രേമത്തിലെ ആ രംഗത്തില്‍ മ്യൂസിക് മാത്രം കേട്ടാല്‍ ചിലപ്പോള്‍ ആ ഫീല്‍ ഉണ്ടാകില്ല: വിഷ്ണു ഗോവിന്ദ്

പ്രേമത്തിൽ മലരിന്റെ ഓർമ്മ നഷ്ടപ്പെട്ടു എന്ന് ജോർജ് മനസിലാക്കി കഴിഞ്ഞതിന് ശേഷം ഇട്ടിട്ടുള്ള ഓരോ സൗണ്ട് എഫക്റ്റ്സും ആ സന്ദർഭത്തിന്റെ സാഡ്നെസ് കൂട്ടാനായി ഡിസൈൻ ചെയ്തതാണെന്ന് സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദ്. ബിജിഎം മാത്രമായി ആ സീൻ ഇപ്പോൾ കണ്ടാൽ ചിലപ്പോൾ ആ പഴയ ഫീൽ കിട്ടിയെന്ന് വരില്ലെന്നും സൗണ്ട് ഡിസൈൻ ഒരു ടെക്നിക്കൽ ജോലി മാത്രമല്ല, മറിച്ച് ഒരു ആർട്ടിസ്റ്റിക് വർക്ക് കൂടിയാണെന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് വിഷ്ണു ​ഗോവിന്ദ്.

വിഷ്ണു ​ഗോവിന്ദിന്റെ വാക്കുകൾ

പ്രേമത്തിലെ മലരിന്റെ ഓർമ്മ നഷ്ടപ്പെട്ടതിന് ശേഷമുള്ള മൊമന്റുകളിലെ സൗണ്ട് സ്കോർ വന്നതിന് ശേഷം വർക്ക് ചെയ്തതാണ്. മ്യൂസിക്കിന്റെ മൂഡ് കിട്ടിയ ശേഷം ഡിസൈഡ് ചെയ്തതാണ്, ഏത് തരത്തിൽ സൗണ്ട് വരണം എന്ന്. ഭയങ്കര ഡാർക്കായ സിറ്റുവേഷൻ ആയതുകൊണ്ടുതന്നെ, പാസ് ചെയ്ത് പോകുന്ന വാഹനങ്ങൾക്ക് പോലും അത്തരത്തിലുള്ള സൗണ്ടാണ് കൊടുത്തിരിക്കുന്നത്. റിവേഴ്സ് സൗണ്ടുകൾ, കുറച്ച് ലോ എൻഡ് ബേസ് ചെയ്തിട്ടുള്ള സാധനങ്ങൾ, എല്ലാം ഉപയോ​ഗിച്ചിട്ടുണ്ട്. പിന്നെ, ആ മ്യൂസിക്ക് അത്രയും ലൈഫുള്ള സ്കോറാണ്. അതിനെ കിൽ ചെയ്യാൻ പാടില്ലല്ലോ. അങ്ങനെ ശ്രദ്ധിച്ച് ചെയ്തപ്പോൾ ആ മ്യൂസിക് എൻഹാൻസ് ആവുകയാണ് ചെയ്തത്. ഇനി ചിലപ്പോൾ ആ ഡിസൈൻ ട്രാക്കുകൾ മ്യൂട്ട് ചെയ്താൽ, ആ സീനിന്റെ ഫീൽ തന്നെ കിട്ടാൻ സാധ്യത കുറവാണ്. കാരണം, ഓരോ സൗണ്ടും ഡിസൈൻ ചെയ്തിരിക്കുന്നത്, ആ സാഡ്നെസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പാകത്തിനുള്ള സൗണ്ടുകളായിട്ടാണ്. സൗണ്ട് ഡിസൈൻ വെറുമൊരു ടെക്നിക്കൽ ജോലി മാത്രമല്ല, ഇതിൽ ഒരുപാട് കാര്യങ്ങളുണ്ട്. സൗണ്ട് ഓട്ടോമേഷൻ, മിക്സിൽ, എഡിറ്റിൽ എല്ലാം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ഒരു പ്യുവർ ആർട്ടിസ്റ്റിക്ക് പരിപാടി തന്നെയാണ്.

കേരളത്തിലെത്തുമോ ലയണല്‍ മെസി? ചർച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍

പശ്ചാത്തല സംഗീതം ചെയ്യാൻ സമീപിച്ചപ്പോള്‍ ആ സംഗീത സംവിധായകനില്‍ നിന്നും ഏറ്റത് മോശം അനുഭവം: സായ് കൃഷ്ണ

കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമ്മാണത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം "ബാംഗ്ലൂർ ഹൈ" ടൈറ്റിൽ പോസ്റ്റർ റിലീസായി

നമ്മുടെ നടന്മാര്‍ അന്യ ഭാഷകളില്‍ പോകുമ്പോള്‍ ബഹുമാനം കൂടുതല്‍ കിട്ടുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസിലായി: എംസി ജോസഫ്

അന്ന് വിഎസ് ചോദിച്ചു 'എന്താണ് പരിഹാരം', സ്ത്രീ സുരക്ഷയിൽ പിന്നീട് ഉണ്ടായത് ശക്തമായി നടപടി

SCROLL FOR NEXT