Film News

' കണ്ണുകളുടെ മാജിക് '; കമല്‍, ഫഹദ്, സേതുപതി ഷോയില്‍ ട്രെന്‍ഡിങ്ങായി വിക്രം ട്രെയിലര്‍

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാസ് ആക്ഷന്‍ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത് എത്തുകയും ചെയ്തു. കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ട്രെയ്‌ലറിലെ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ കണ്ണുകളുടെ ഷോട്ടുകള്‍ ശ്രദ്ധേയമായിരുന്നു. കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന മൂന്ന് നടന്‍മാരുടെ ഷോ ആയിരിക്കും വിക്രമെന്നാണ് സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ചകള്‍. സിനിമയില്‍ മൂവരുടെയും കഥാപാത്രങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കമല്‍ ഹാസന് ഒപ്പം നില്‍ക്കുന്ന തരത്തിലുള്ള ശക്തമായ കഥാപാത്രങ്ങള്‍ തന്നെയാണ് ഫഹദിന്റെയും വിജയ് സേതുപതിയുടെയും എന്നതാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

അതേസമയം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. ട്രെയ്‌ലറില്‍ കത്തി എറിയുന്നത് സൂര്യയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. എന്നാല്‍ ചിത്രത്തില്‍ സൂര്യ ഉണ്ടാകുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ മൂന്നിനാണ് ലോകവ്യാപകമായി തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT