Film News

ട്രാന്‍സ് ക്ലൈമാക്‌സ് സെറ്റ് 14 ദിവസം കൊണ്ട്, ഇങ്ങനെയാണ് കൊച്ചിയില്‍ ആംസ്റ്റര്‍ ഡാം ഒരുക്കിയത്

THE CUE

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന രംഗം ആംസ്റ്റര്‍ഡാമിലാണ്. ആംസ്റ്റര്‍ഡാമില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സിനിമ പാക്കപ്പ് ആയത്. എന്നാല്‍ സ്‌ക്രീനില്‍ വിജു പ്രസാദിനെയും എസ്തറിനെയും കണ്ട റെഡ് ഡിസ്ട്രിക്ട് ആംസ്റ്റര്‍ഡാമില്‍ നിന്ന് പകര്‍ത്തിയത് അല്ല. അത് കൊച്ചിയിലാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരിയുടെ കരവിരുതിലാണ് കൊച്ചി ആംസ്റ്റര്‍ ഡാം ആയത്. കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ആഘോഷിച്ച കൊച്ചിയിലെ ആംസ്റ്റര്‍ ഡാം സെറ്റ് വിശദമായ സെറ്റ് രൂപകല്‍പ്പന ഉള്‍പ്പെടെ അജയന്‍ പുറത്തുവിട്ടു.

സെറ്റിനെക്കുറിച്ച് അജയന്‍ ചാലിശേരി

സത്യമാണ് !

ആംസ്റ്റര്‍ഡാം നമ്മുടെ കൊച്ചിയിലാണ്

ആംസ്റ്റര്‍ഡാം ലെ റെഡ് ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റി ലേക്ക് എന്‍ട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്തതിനു ശേഷം ബാക്കി ഷൂട്ടിംഗ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോര്‍ട്ട് കൊച്ചിയില്‍ അവിടത്തെ ആര്‍ക്കിടെക്ചറിനോട് സാമ്യമുള്ള ബില്‍ഡിംഗ് ഏരിയയില്‍ സെറ്റ് ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങള്‍ എടുത്താണ് മഴദിവസങ്ങള്‍ക്കുള്ളിലും സെറ്റ് പൂര്‍ത്തിയാക്കിയത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച് ഫഹദ് ഫാസില്‍, നസ്രിയാ നസിം, വിനായകന്‍, ദിലീഷ് പോത്തന്‍, ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദ് ആണ്. വിന്‍സന്റ് വടക്കന്‍ ആണ് തിരക്കഥ.

മഹേഷിന്റെ പ്രതികാരത്തിനായി പ്രകാശ് സിറ്റിയും ഭാവനാ സ്റ്റുഡിയോയും ചുറ്റുപാടുകളും ഒരുക്കിയതും അജയന്‍ ചാലിശേരിയാണ്. പറവയുടെയും വരത്തന്റെയും പ്രൊഡക്ഷന്‍ ഡിസൈനും അജയന്‍ ആയിരുന്നു. മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളാകുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് അജയന്‍ ചാലിശേരിയുടെ പുതിയ സിനിമ.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT