Film News

എസ്എൻഎൽ സ്കിറ്റിൽ ഹമാസ് തമാശയാക്കി ; നടൻ തിമോത്തി ഷാലമേയ്ക്ക് വിമർശനം

സാറ്റർഡേ നെെറ്റ് ലെെവ് എന്ന പ്രോ​ഗ്രാമിൽ ഹമാസിനെ തമാശയാക്കിക്കൊണ്ടുള്ള സ്കിറ്റിന്റെ പേരിൽ അമേരിക്കൻ-ഫ്രഞ്ച് നടൻ തിമോത്തി ഷാലമേയ്ക്ക് വിമർശനം. ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിനിടയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം ഇസ്രയേലിനൊപ്പം നിൽക്കുകയും പലസ്തീനിൽ കൊല്ലപ്പെടുന്നവരെ പൂർണമായും അവ​ഗണിക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന സമയത്താണ് തിമോത്തിയുടെ സ്കിറ്റിൽ ഹമാസിനെക്കുറിച്ച് പരാമർശം. വീഡിയോ പുറത്തു വന്നതിന് തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ തിമോത്തി ഷാലമേയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്.

നടൻ തിമോത്തി ഷാലമേ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്നതാണ് സ്കിറ്റിന്റെ തുടക്കം. ആ സമയത്ത് അതുവഴി വരുന്ന മൂന്ന് പേർ അയാളെ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് തടയുകയും അവനെ രക്ഷിക്കാനായി വളരെ മോശമായ അവന്റെ സം​ഗീതത്തെ സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കാൻ സഹായിക്കാം എന്നും പറയുന്നു. എന്നാൽ അവന്റെ ബാൻഡിന്റെ പേര് ചോദിക്കുമ്പോൾ അത് ഹമാസ് എന്നാണെന്ന് പറയുന്നു, സ്കിറ്റിൽ ലാഫിങ്ങ് സൗണ്ടുകൾ പൂർണമായും പശ്ചാത്തലത്തിലുണ്ട്. ​ഹമാസ് എന്ന് പറയുമ്പോഴും പിന്നീടുമെല്ലാം അത് ഒരു തമാശയാക്കിക്കൊണ്ട് ലാഫിങ്ങ് ശബ്ദങ്ങൾ വീഡിയോയിൽ പശ്ചാത്തലത്തിൽ കേൾക്കാം.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തന്നെ നിരവധി വിമർശനങ്ങൽ തിമോത്തിയ്ക്കു എസ്എൻഎല്ലിനും എതിരെ വന്നിരുന്നു. ഹമാസിനെക്കുറിച്ച് ഈ തമാശ ചേർത്തുകൊണ്ട് Snl എഴുത്തുകാർ എന്താണ് ചിന്തിച്ചത്?? കൂടാതെ തിമോത്തി ഷാലമേട്ടും ഇത് പറയാൻ സമ്മതിച്ചു എന്നതിൽ ഞങ്ങൾ നിരാശരാണ്. എന്നെല്ലാം എക്സിൽ ആളുകള് വീഡിയോ പങ്കുവെച്ച് കുറിച്ചു.

കഴിവും സെൻസിബിലിറ്റിയും എപ്പോഴും ഒരുമിച്ച് കൈകോർക്കില്ല. SNL-ൽ, തിമോത്തി ഷാലമേ ഹമാസിനെ കുറിച്ച് ഒരു തമാശ പറയുകയും 5000-ൽ അധികം കുട്ടികൾ മരിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെ ലാഘവത്തോടെ സംസാരിക്കുകയും ചെയ്തു. എന്തുകൊണ്ട്, ആ കുട്ടികൾ വെളുത്തവരല്ല എന്നത് കൊണ്ടോ? UNICEF പോലുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പിതാവുള്ള, സെൻസിറ്റീവും സങ്കീർണ്ണവുമായ വേഷങ്ങൾ അവതരിപ്പിക്കാൻ പേരുകേട്ട ഒരു പ്രതിഭാധനനായ ഒരു നടൻ ഈ വിഷയത്തെ വളരെ നിസ്സാരമായി എടുത്തു എന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി, ഒരു എക്സ് യൂസർ കുറിച്ചു.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT