Film News

ഫുട്ബോൾ ​ഗ്രൗണ്ടിനകത്ത് ​ആയിരത്തഞ്ഞൂറിലധികം ജൂനിയർ ആർടിസ്റ്റുകൾ, ഗംഭീര സെറ്റ്, കൊത്തയെക്കുറിച്ച് ടി.ജി രവി

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. കൊത്തയിൽ താൻ അഭിനയിക്കാൻ ചെല്ലുമ്പോൾ ഒരു ഫുട്ബോൾ ​ഗ്രൗണ്ടിന് അകത്തായിരുന്നു സെറ്റെന്നും, ആയിരത്തി അഞ്ഞൂറിലധികം ജൂനിയർ ആർടിസ്റ്റുകളുണ്ടായിരുന്നുവെന്നും നടൻ ടി.ജി രവി. നാലഞ്ച് കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഗംഭീര സെറ്റാണ് കൊത്തയുടേതെന്നും ടി.ജി രവി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജോഷി സാറിന്റെ മകനെടുക്കുന്ന സിനിമയില്ലേ.. കിങ് ഓഫ് കൊത്ത. ആ സിനിമയില്‍ ഞാന്‍ ഒരു ഷോട്ടിന് ചെന്നപ്പോള്‍ അതൊരു ഫുട്‍ബോൾ ഗൗണ്ടാണ്. ആ ഫുട്ബോള്‍ ഗ്രൗണ്ടിനകത്ത് പത്തായിരത്തഞ്ഞൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. നാലില്‍ കൂടുതല്‍ സ്ഥലത്ത് കൗണ്ടറുകള്‍ ഒക്കെ ഇട്ടിട്ടാണ് അവര്‍ക്ക് ഭക്ഷണം കൊടുക്കുക. നിസ്സാര കാര്യമൊന്നുമല്ല. വേഫെറര്‍ പോലുള്ള ഒരു കമ്പനിക്ക് മാത്രമേ അത് താങ്ങാന്‍ കഴിയുള്ളൂ. കൊത്ത മൊത്തത്തില്‍ സെറ്റിട്ടത് തന്നെ നാലഞ്ച് കോടി രൂപ വന്നിട്ടുണ്ടെന്നാണ് കേട്ടത്. ഗംഭീര സെറ്റാണ് കൊത്തയുടേത്. ചെറിയ സെറ്റൊന്നുമല്ല. ഒരു സ്ട്രീറ്റ് അങ്ങനെ തന്നെ സെറ്റിട്ടിരിക്കുകയാണ്.
ടി.ജി രവി

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഒരു ബിഗ് ബജറ്റ് മാസ്സ് എന്റെര്‍റ്റൈനെറായി ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി ഈ മാസം 24 ന് തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെത്തുന്ന ചിത്രം കേരളത്തില്‍ നാന്നൂറില്‍പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT