Film News

'ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല', ബിജെപി അനുഭാവികളുടെ വെറുപ്പിന് കാരണം താന്‍ ഹത്രാസ് സംഭവത്തെ അപലപിച്ചതെന്ന് ചിന്മയി

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും, അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നവര്‍ക്കെതിരെ ഗായിക ചിന്മയി. ഇത്തരം പുരുഷന്മാര്‍ ഒരിക്കലും മാറാന്‍ പോകുന്നില്ലെന്നും, ഇവാരാണ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതെന്നും ചിന്മയി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അവര്‍ അല്‍പം വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കില്‍, താന്‍ തന്റെ മനസ് മാറ്റുമായിരുന്നുവെന്നും, ബിജെപി അനുഭാവികളുടെ വെറുപ്പിന് കാരണം താന്‍ ഹത്രാസ് സംഭവത്തെ അപലപിച്ചതെന്ന് ചിന്മയി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ആലൂര്‍ ഷാനവാസിന്റെയും വൈരമുത്തുവിന്റയും അനുഭാവികള്‍ അപമാനിക്കുന്നതിന് പുതിയ തലമാണ് അനുവര്‍ത്തിക്കുന്നത്. ഇവരാണ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ക്കറിയാവുന്ന ബലാത്സംഗ-പീഡന കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി എന്തു ചെയ്യുന്നവര്‍ ഇവരാണ്. അത് തെളിയിക്കപ്പെട്ടു. ഇവര്‍ അല്‍പം വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കില്‍ ഞാന്‍ എന്റെ മനസ് മാറ്റുമായിരുന്നു. പക്ഷെ ഈ പൂരുഷന്മാര്‍ ഒരിക്കലും മാറില്ല.

എന്റെ അധിക്ഷേപിക്കാന്‍ തിരക്കുകൂട്ടുന്ന പുരുഷന്മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണ്. ഹത്രാസ് സംഭവത്തെ അപലപിച്ചതുകൊണ്ടാണ് ബിജെപി അനുഭാവികള്‍ എന്നെ വെറുക്കുന്നത്.

എല്ലാത്തിനും ഉപരി, എല്ലാവര്‍ക്കും ഒരേ രക്തമാണ്, ബിജെപി, ഡിഎംകെ, ജാതി, മതം. അവര്‍ എല്ലാം സ്ത്രീകളെ അപമാനിക്കുന്നു. ദയവായി കമന്റ് സെക്ഷന്‍ പരിശോധിക്കുക, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പാടില്ലാത്ത പുരുഷന്മാരെയും അവരുടെ പാര്‍ട്ടികളെയും ശ്രദ്ധിക്കുക.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT