Film News

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഡാഡി കൂടെത്തന്നെ, ഇവിടെവിടെയോ ഉണ്ട് എന്ന് തന്നെയാണ്: ഷൈന്‍ ടോം ചാക്കോ

ബാം​ഗ്ലൂരിലേക്കുള്ള യാത്രാമധ്യേ സംഭവിച്ച വാഹനാപകടത്തിൽ തന്റെ പിതാവിനെ നഷ്ടമായെങ്കിലും അദ്ദേഹം ഇപ്പോഴും കൂടെത്തന്നെ ഉണ്ട് എന്നാണ് വിശ്വസിക്കുന്നത് എന്ന് നടൻ ഷൈൻ ടോം ചാക്കോ. ഡാഡി ഇപ്പോഴും കൂടെത്തന്നയെുണ്ട്. മരിച്ചാൽ നമ്മൾ ഈ യൂണിവേഴ്സിൽ അലിഞ്ഞ് ചേരുമല്ലോ. രണ്ട് ദിവസം മാറിയാൽ പോലും സിനിമ കയ്യിൽ നിന്നും പോകുന്ന ഈ അവസ്ഥയിൽ തനിക്കായി ഒരു മാസം കാത്തിരുന്ന ബാം​ഗ്ലൂർ ഹൈയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

ഈ സിനിമ സത്യത്തിൽ ജൂണിൽ തുടങ്ങാൻ ഇരുന്നതാണ്. ആ സമയത്താണ് ആക്സിഡന്റ് ഉണ്ടാകുന്നത്. അപ്പോൾ ഞാൻ കരുതി ഇത് കയ്യിൽ നിന്നും പോയെന്ന്. കാരണം, രണ്ട് ദിവസം മാറിയാൽ പോലും പടങ്ങൾ കയ്യിൽ നിന്നും പോകുന്ന സമയമാണ്, കാരണം ആരും നമുക്ക് വേണ്ടി വെയ്റ്റ് ചെയ്യില്ല. പക്ഷെ, ഈ സിനിമയിലെ അണിയറ പ്രവർത്തകർ എനിക്ക് വേണ്ടി കാത്തിരുന്നു. അതിന് വലിയൊരു നന്ദിയുണ്ട്. വികെപിയുടെ എനർജിയും അതിനൊരു കാരണമാണ്. ഇത്രയും എനർജിയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒന്നും അടിച്ചിട്ടല്ല, ലഹരി സിനിമയായതുകൊണ്ടാണ്.

ബാം​ഗ്ലൂരിലേക്കുള്ള ഒരു യാത്രയിലാണ് ഡാഡിയെ മിസ് ആകുന്നത്. ആക്ച്വലി, ഇപ്പോഴും അദ്ദേഹം കൂടെയുണ്ട് എന്നുതന്നെയാണ് നമ്മൾ വിചാരിക്കുന്നത്. കാരണം, മരിച്ചാൽ നമ്മൾ യൂണിവേഴ്സിലേക്ക് അലിഞ്ഞ് ചേരുമല്ലോ. അതുകൊണ്ട് ഡാഡി എല്ലായിടത്തും ഉണ്ട് എന്നാണ് ഞാൻ മമ്മിയോട് പറയുക. ആംബുലൻസിൽ അന്ന് തിരിച്ച് വരുമ്പോഴും ഞാൻ പറഞ്ഞത് ഇതുമാത്രമാണ്, ഡാഡി കൂടെയുണ്ട്, നമ്മുടെ കൂടെ തന്നെയുണ്ട്. എല്ലാവരുടെയും അച്ഛനായാലും അമ്മയായാലും നമ്മുടെ കൂടെ തന്നെ ഉണ്ടാകും.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT