Film News

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ലോകയുടെ റിലീസിന് മുമ്പ് എന്തുകൊണ്ട് കല്യാണിയെ കാസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നെന്നും റിലീസിന് ശേഷം ആ ചോദ്യങ്ങൾക്കെല്ലാം കല്യാണി മറുപടി നൽകിയെന്നും ശാന്തി ബാലചന്ദ്രൻ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പ്രകടനങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനായതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ ഡൊമിനിക് അരുൺ അത് സ്ക്രീനിലേക്ക് പകർത്തിയെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

കഴിഞ്ഞ വർഷം ഈ സമയം ഞങ്ങൾ ഓഡീഷൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു കല്യാണിയുടെ ചെറുപ്പം ചെയ്ത ദുർ​ഗ എന്ന കുട്ടിയെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോഴും അത് പറയുമ്പോൾ ​ഗുസ് ബംബ്സാണ്. മാർഷ്യൽ ആർട്സ് ട്രെയിനിങ് ലഭിച്ചിട്ടുള്ള കുട്ടികൾ വേണം എന്നുതന്നെയാണ് ഡിസ്ക്രിപ്ഷനായി കൊടുത്തിരുന്നതും. കുട്ടിയായിരിക്കുമ്പോൾ ചന്ദ്ര അനുഭവിച്ച പ്രശ്നങ്ങളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞും അവൾ അനുഭവിക്കുന്നത്. അപ്പോൾ ആ കുഞ്ഞ് ഇത്രയും ഇമോഷനുകൾ കൺവേ ചെയ്തില്ലെങ്കിൽ ചന്ദ്ര എന്ന കഥാപാത്രം തന്നെ ഇല്ലാതായേനേ. പിന്നെ, ഒരുപാട് കാലം മനസിൽ കൊണ്ടുനടന്ന കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീലാണ് തന്നിരുന്നത്.

കല്യാണിയെ നായികയാക്കി കാസ്റ്റ് ചെയ്തപ്പോൾ എന്തിന് അങ്ങനൊരു തീരുമാനം എടുത്തു എന്ന ചോദ്യങ്ങൾ ഒരുപാട് ഉയർന്നിരുന്നു. പക്ഷെ, ഇപ്പോൾ അത് ആരും ചോദിക്കുന്നില്ലല്ലോ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പെർഫോമൻസിന് ഭയങ്കര പ്രാധാന്യം നൽകുന്ന ഒരു സംവിധായകനാണ് ഡൊമിനിക് അരുൺ. മാത്രമല്ല, അദ്ദേഹത്തിന്റെ ഡയലോ​ഗ് റൈറ്റിങ്ങും വളരെ യുണീക്കാണ്. ഓരോ കഥാപാത്രത്തെയും വേർതിരിച്ചറിയുന്ന രീതിയിലായിരിക്കും ഡൊമിനിക് ഡയലോ​ഗുകൾ എഴുതുക. അത് എന്നെ ഒരുപാട് അഡ്മെയർ ചെയ്ത കാര്യമാണ്.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT