Film News

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ലോകയുടെ റിലീസിന് മുമ്പ് എന്തുകൊണ്ട് കല്യാണിയെ കാസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നെന്നും റിലീസിന് ശേഷം ആ ചോദ്യങ്ങൾക്കെല്ലാം കല്യാണി മറുപടി നൽകിയെന്നും ശാന്തി ബാലചന്ദ്രൻ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പ്രകടനങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനായതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ ഡൊമിനിക് അരുൺ അത് സ്ക്രീനിലേക്ക് പകർത്തിയെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

കഴിഞ്ഞ വർഷം ഈ സമയം ഞങ്ങൾ ഓഡീഷൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു കല്യാണിയുടെ ചെറുപ്പം ചെയ്ത ദുർ​ഗ എന്ന കുട്ടിയെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോഴും അത് പറയുമ്പോൾ ​ഗുസ് ബംബ്സാണ്. മാർഷ്യൽ ആർട്സ് ട്രെയിനിങ് ലഭിച്ചിട്ടുള്ള കുട്ടികൾ വേണം എന്നുതന്നെയാണ് ഡിസ്ക്രിപ്ഷനായി കൊടുത്തിരുന്നതും. കുട്ടിയായിരിക്കുമ്പോൾ ചന്ദ്ര അനുഭവിച്ച പ്രശ്നങ്ങളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞും അവൾ അനുഭവിക്കുന്നത്. അപ്പോൾ ആ കുഞ്ഞ് ഇത്രയും ഇമോഷനുകൾ കൺവേ ചെയ്തില്ലെങ്കിൽ ചന്ദ്ര എന്ന കഥാപാത്രം തന്നെ ഇല്ലാതായേനേ. പിന്നെ, ഒരുപാട് കാലം മനസിൽ കൊണ്ടുനടന്ന കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീലാണ് തന്നിരുന്നത്.

കല്യാണിയെ നായികയാക്കി കാസ്റ്റ് ചെയ്തപ്പോൾ എന്തിന് അങ്ങനൊരു തീരുമാനം എടുത്തു എന്ന ചോദ്യങ്ങൾ ഒരുപാട് ഉയർന്നിരുന്നു. പക്ഷെ, ഇപ്പോൾ അത് ആരും ചോദിക്കുന്നില്ലല്ലോ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പെർഫോമൻസിന് ഭയങ്കര പ്രാധാന്യം നൽകുന്ന ഒരു സംവിധായകനാണ് ഡൊമിനിക് അരുൺ. മാത്രമല്ല, അദ്ദേഹത്തിന്റെ ഡയലോ​ഗ് റൈറ്റിങ്ങും വളരെ യുണീക്കാണ്. ഓരോ കഥാപാത്രത്തെയും വേർതിരിച്ചറിയുന്ന രീതിയിലായിരിക്കും ഡൊമിനിക് ഡയലോ​ഗുകൾ എഴുതുക. അത് എന്നെ ഒരുപാട് അഡ്മെയർ ചെയ്ത കാര്യമാണ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT