Film News

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ലഭിച്ചത് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കോക്ക്ടെയിലിലെ നായികാ കഥാപാത്രത്തിലൂടെയാണ് എന്ന് നടി സംവൃത സുനിൽ. രസികൻ എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ചെയ്തതെല്ലാം ക്യാരക്ടർ റോളുകളാണ്. വീണ്ടും നായികയാകാൻ സാധിക്കുമെന്ന് പിന്നീട് ചിന്തിച്ചിട്ടേയില്ല. അപ്പോഴാണ് കോക്ക്ടെയിൽ തന്നിലേക്ക് എത്തുന്നതെന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും സംവ‍ൃത ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സംവൃത സുനിലിന്റെ വാക്കുകൾ

2009ലായിരുന്നു കോക്ക്ടെയിലിന്റെ കഥ കേൾക്കുന്നത്. അനൂപ് മേനോനായിരുന്നു സിനിമയുടെ നരേഷൻ തരുന്നത്. കഥ കേൾക്കുമ്പോൾ തന്നെ ഒരു വലിയ ഉത്തരവാദിത്തമുള്ള കഥാപാത്രമാണ് എന്ന് മനസിലാക്കിയിരുന്നു. അത്രയും നാൾ ഞാൻ ചെയ്തുകൊണ്ടിരുന്നത് ക്യാരക്ടർ റോളുകളായിരുന്നു. പെട്ടെന്ന് ഇത്രയും വലിയൊരു നായികാ കഥാപാത്രം എന്നുപറയുമ്പോൾ അത് പേടിപ്പെടുത്തുന്നതായിരുന്നു. പക്ഷെ, അനൂപ് മേനോനും ജയസൂര്യയും സംവിധായകൻ അരുൺ കുമാർ അരവിന്ദുമെല്ലാം എനിക്ക് കോൺഫിഡൻസ് തരികയായിരുന്നു. പക്ഷെ, അതിന് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരുപാട് നല്ല റോളുകൾ പിന്നീട് എന്നെ തേടിയെത്തി.

രസികൻ ചെയ്ത് ഒരുപാട് നാളുകൾക്ക് ശേഷമാണ് വീണ്ടും ഒരു നായികയായി സ്ക്രീനിലെത്തുന്നത്. അതും വലിയൊരു ഉത്തരവാദിത്തമായിരുന്നു. പക്ഷെ, ഒരുപാട് പേർക്ക് ആ കഥാപാത്രം റിലേറ്റ് ചെയ്യാൻ സാധിച്ചു. പേഴ്സണലി എന്നോട് ഒരുപാട് പേർ വന്ന് അക്കാര്യം പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ആലോചിക്കുമ്പോൾ അത് വളരെ ടച്ചിങ് ആണ്, പക്ഷെ ഒരു ആക്ടർ എന്ന നിലയിൽ എന്റെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു കോക്ക് ടെയിൽ. സംവൃത സുനിൽ പറയുന്നു.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT