സിനിമയ്ക്കുളളിലെ സിനിമ പറയുന്ന 'ഒരു റൊണാൾഡോ ചിത്ര'ത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ റിനോയ് കല്ലൂർ. അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു റൊണാൾഡോ ചിത്രം'. സിനിമാ മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. റൊണാൾഡോയിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ കാണാൻ പറ്റി എന്നാണ് സിനിമ കണ്ട ശേഷം ഷോർട്ട് ഫിലിം ചെയ്ത് സിനിമയിലേക്ക് വരാൻ കാത്തു നിൽക്കുന്ന ഒരുപാട് പേർ പറഞ്ഞതെന്ന് റിനോയ് കല്ലൂർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
റിനോയ് കല്ലൂർ പറഞ്ഞത്:
നല്ല റെസ്പോൺസ് ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ആദ്യ ഷോ ഞാൻ ക്രൂവിന് ഒപ്പമാണ് കണ്ടത്. അല്ലാതെ ലുലുവിലും ഒരു ഷോയ്ക്ക് കയറിയിരുന്നു ഞാൻ. അവിടുന്നും നല്ല റെസ്പോൺസ് ആണ് എനിക്ക് കിട്ടിയത്. മാത്രമല്ല എനിക്ക് വരുന്ന ഫോൺകോളുകൾ അടക്കം നോക്കിയാൽ ഒരു വ്യത്യസ്തമായ അറ്റംപ്റ്റ് ചെയ്തു അത് സക്സസ് ആണ്. സാധാരണ ഒരു ഫോർമാറ്റിൽ നിന്നും മാറി നിൽക്കുന്ന ഒരു സിനിമ കണ്ടതിന്റെ ഒരു സന്തോഷം ആളുകൾക്ക് ഉണ്ട്. പലരും പറയുന്നത് റൊണാൾഡോയിൽ ഞങ്ങൾക്ക് ഞങ്ങളെ കാണാൻ പറ്റി എന്നാണ്. അവർക്ക് കണക്ട് ചെയ്യാൻ പറ്റിയെന്നാണ്.
അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ.
ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിങ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി ആന്‍ഡ് പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.