Film News

'അനീതികളില്‍ രോഷം കൊണ്ട ആ വിപ്ലവകാരികള്‍ എവിടെ?'; വിമര്‍ശനമുയര്‍ത്തി രേവതി

നടി ആക്രമിക്കപ്പെട്ട കേസും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചെഗുവേരയുടെ വാക്കുകളെ ഉയര്‍ത്തിക്കാട്ടി നടി രേവതി. 30-35 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശങ്ങള്‍ സംസാരിച്ചവര്‍ ഇന്ന് എവിടെയാണ്? അത്ഭുതം തോന്നുന്നു എന്ന് രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രേവതിയുടെ വാക്കുകള്‍:

ചെഗുവേരയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്. എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ 80 കളുടെ തുടക്കത്തില്‍ ചെഗുവേരയുടെ വാക്കുകളെയും ആദര്‍ശങ്ങളെയും കുറിച്ച് വാചാലരാകുന്നതും അദ്ദേഹത്തിന്റെ മുഖമുള്ള ടീ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞ് നടക്കുന്നതും കാണുമ്പോള്‍ ഞാനിതുവരെ ചെഗുവേരയെ വായിച്ചില്ലല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നിയിരുന്നു.

വിപ്ലവചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറയിപ്പോള്‍ അധികാര സ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളിലിരിക്കുന്ന മധ്യവയസ്‌കരാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30-35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു.'

'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍ നിങ്ങല്‍ ഒരു സഖാവാണ്'. എന്ന ചെഗുവേരയുടെ വാക്കുകളും രേവതി കുറുപ്പിനൊപ്പം പങ്കുവച്ചു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT