Film News

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ച് രജനികാന്ത്

2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടന്‍ രജനികാന്ത് സ്വീകരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിടുവാണ് രജനികാന്തിന് പുര്‌സാകരം നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ അടക്കമുള്ളവര്‍ വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ ധനുഷും പങ്കെടുത്തിരുന്നു. 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷും ഏറ്റുവാങ്ങി.

രജനികാന്തിന്റെ വാക്കുകള്‍:

'ഈ മഹത്വപൂര്‍ണ്ണമായ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന് ഈ നിമിഷത്തില്‍ ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഈ പുരസ്‌കാരം ഞാന്‍ എന്റെ ഗുരുനാഥനായ കെ.ബാചന്ദ്രന്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷത്തില്‍ നന്ദിയോടെ ഞാന്‍ അദ്ദേഹത്തെ സ്മരിക്കുന്നു. കര്‍ണ്ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറായിരുന്നു എന്റെ സുഹൃത്ത് രാജ് ബഹദൂറിനും ഞാന്‍ നന്ദി പറയുന്നു. കാരണം ഞാന്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് അദ്ദേഹമാണ് എന്നില്‍ അഭിനയത്തിന്റെ കഴിവുണ്ടെന്ന് പറയുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനം നല്‍കിയതും അദ്ദേഹമാണ്.

അതോടൊപ്പം എന്റെ എല്ലാ സിനിമകളുടെയും സംവിധായകരോടും നിര്‍മ്മാതാക്കളോടും, അണിയറ പ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി അറിയിക്കുന്നു. പിന്നെ എന്റെ ആരാധകര്‍, അതോടൊപ്പം തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവരില്ലെങ്കില്‍ ഞാന്‍ ഇന്ന് ആരുമല്ല.'

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT