Film News

'ജയിലർ‌ വിജയാഘോഷം'; നെൽസൺ ദിലീപ് കുമാറിന് ചെക്ക് കെെമാറി നിർമാതാവ് കലാനിധി മാരൻ

ജയിലറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് ചെക്ക് നൽകി സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ. ആഗോള ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന ജയിലറിന്റെ വിജയം ആഘോഷിക്കുകയാണ് നിർമാണ കമ്പനിയായ സൺ പിക്ചേഴ്സ്. വിജയാഘോഷത്തിന്റെ ഭാഗമായി നടൻ രജിനികാന്തിന് സിനിമയുടെ ലാഭ വിഹിതവും ബിഎംഡബ്ല്യു എക്സ് 7 എന്ന ആഢംബരക്കാറും കലാനിധി മാരൻ നേരത്തെ സമ്മാനിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്.

കലാനിധി മാരൻ നെൽസൺ ദിലീപ്കുമാറിനെ അഭിനന്ദിച്ച് ജയിലറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ചെക്ക് കൈമാറി എന്ന ക്യാപ്ഷനോടെയാണ് സൺ പിക്ചേഴ്സ് നെൽസൺന്റെയും കലാനിധി മാരന്റെയും ചിത്രം പങ്കുവച്ചത്. റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ജയിലർ, തമിഴ് സിനിമ ചരിത്രത്തിൽ ആദ്യത്തെ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന ഖ്യാതി കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT