Film News

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

വിലായത്ത് ബുദ്ധയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. സച്ചിയാണ് ഈ കഥ തന്നോട് ആദ്യം പറയുന്നത്. അന്ന് മുതലേ ജയൻ നമ്പ്യാരും ഈ സിനിമയുടെ ഭാഗമാണ്. സച്ചിയുടെ വിയോഗത്തിന് ശേഷം ഈ സിനിമ ജയനിലേക്ക് എത്തുകയായിരുന്നു. സച്ചി ഉണ്ടായിരുന്നെങ്കിൽ അദേഹത്തിന് അഭിമാനിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത് എന്ന് താൻ വിശ്വസിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജിന്റെ വാക്കുകൾ:

ഈ കഥാ പശ്ചാത്തലത്തെ കുറിച്ചും ഈ കഥാപാത്രത്തിനെ കുറിച്ചും സച്ചിയാണ് എന്നോട് ആദ്യം പറയുന്നത്. അയ്യപ്പനും കോശിയുടെ ഷൂട്ടിങ് പുരോഗമിക്കാനായപ്പോഴാണ് വിലായത്ത് ബുദ്ധയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ തന്നെ ജയനും ഇതിന്റെ ഭാഗമാണ്. ജയന്‍ സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ മാത്രമല്ല, വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. എനിക്ക് എത്രമാത്രം സച്ചിയുമായിട്ട് ബന്ധമുണ്ട് അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ജയന് സച്ചിയുമായിട്ട് ബന്ധമുണ്ട്.

ഈ പുസ്തകം സിനിമയാക്കിയാല്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് ഇന്ദുഗോപന്റെ അടുത്ത് സച്ചി പുസ്തകം സിനിമാക്കുന്നതിനെ പറ്റി സംസാരിച്ചത്. പിന്നീടായിരുന്നു സച്ചിയുടെ വിയോഗം. തുടർന്ന് ഈ സിനിമ സ്വാഭാവികമായി എത്തിപ്പെടണ്ടത് ജയന്റെ കൈകളിലാണ്. സച്ചിയോളം അല്ലെങ്കില്‍, സച്ചി ഈ സിനിമയെ കണ്ടത് പോലെ വിലായത്ത് ബുദ്ധയെ ജയന്‍ അല്ലാതെ ആരും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ സിനിമ കണ്ട ആളെന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നു സച്ചി ഇത് കണ്ട് അഭിനമാനിക്കുന്നുണ്ടാകും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

SCROLL FOR NEXT