Film News

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

ഗർഭിണിയായ ദളിത് വിധവയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ'എ പ്രഗ്‌നന്റ് വിഡോ'യ്ക്ക് ശ്രീലങ്ക-സിലോൺ 22-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം. തിരക്കഥയിലെ മികവിനാണ് പുരസ്‌കാരം. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള സർക്കാർ സംവിധാനത്തിന്റെ സമീപനം ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നതായി ജൂറി വിലയിരുത്തി. കൊളംബോയിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ശ്രീലങ്കൻ പാർലമെന്റംഗം ചമിന്ദ്രാനി കിരിയെല്ലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീലങ്കൻ പാർലമെന്റംഗം ഓഷാനി ഉമാംഗ ഹപുആരാച്ചി സർട്ടിഫിക്കറ്റ് കൈമാറി. തുറമുഖ- വ്യോമയാന മന്ത്രി ബോസ് ധർമലിംഗം, നടനും വ്യോമയാന സെക്രട്ടറിയുമായ കെ.ജി. മധുഷാൻ ഹരിന്തര, ഡോ.എച്ച്.ഇ.എം.എൻ. സർദാർ അലി (ഇൻഡോ-ശ്രീലങ്ക ഫിലിം ആൻഡ് കൾച്ചറൽ ഫോറം), ഏഷ്യ ടി. വി. മാനേജിങ് ഡയറക്ടർ ഡോ. അശങ്ക ദിശാനായകെ, ലിങ്കൺ ആർ പ്രഭാകരൻ (യുഎസ്എ) ആന്ധ്രാപ്രദേശ് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അമ്പാട്ടി മധു മോഹൻ കൃഷ്ണ, ഡോ. സുനിൽ ഡി. ബി. അബേയരത്നെ, ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേറ്റർ, ചെയർമാൻ - ഐസിടി ലോയേഴ്സ് ഗിൽഡ് - ശ്രീലങ്ക, സ്റ്റെർലിങ് ദേവദാസ് (ബാലിസ് എന്റർടൈൻമെന്റ് - ശ്രീലങ്ക), കുമാരവേൽ ജഗനാഥൻ, ഡോ. ദിൽഹാൻ സമ്പത്ത് ജയത്തിലകെ എന്നിവർ സംബന്ധിച്ചു.

ഉണ്ണി കെ.ആർ. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യാസചിത്ര ഫിലിംസിനുവേണ്ടി ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടാണ് നിർമാണം. ട്വിങ്കിൾ ജോബി, ശിവകുമാർ, അജീഷ് കൃഷ്ണ, തുഷാര പിള്ള തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. സാം ലാൽ പി തോമസ് ക്യാമറയും, സുജിർ ബാബു സുരേന്ദ്രൻ എഡിറ്റിങ്ങും നിർവഹിച്ചു.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം”

'ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'; 'അനോമി'യെ പ്രശംസിച്ച് അഡ്വ. ടി.ബി. മിനി

മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

അബുദബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

120 കോടി രൂപയുടെ കരാർ: യഷിന്റെ 'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി

SCROLL FOR NEXT