Film News

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

ഗർഭിണിയായ ദളിത് വിധവയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ'എ പ്രഗ്‌നന്റ് വിഡോ'യ്ക്ക് ശ്രീലങ്ക-സിലോൺ 22-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം. തിരക്കഥയിലെ മികവിനാണ് പുരസ്‌കാരം. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള സർക്കാർ സംവിധാനത്തിന്റെ സമീപനം ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നതായി ജൂറി വിലയിരുത്തി. കൊളംബോയിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ശ്രീലങ്കൻ പാർലമെന്റംഗം ചമിന്ദ്രാനി കിരിയെല്ലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീലങ്കൻ പാർലമെന്റംഗം ഓഷാനി ഉമാംഗ ഹപുആരാച്ചി സർട്ടിഫിക്കറ്റ് കൈമാറി. തുറമുഖ- വ്യോമയാന മന്ത്രി ബോസ് ധർമലിംഗം, നടനും വ്യോമയാന സെക്രട്ടറിയുമായ കെ.ജി. മധുഷാൻ ഹരിന്തര, ഡോ.എച്ച്.ഇ.എം.എൻ. സർദാർ അലി (ഇൻഡോ-ശ്രീലങ്ക ഫിലിം ആൻഡ് കൾച്ചറൽ ഫോറം), ഏഷ്യ ടി. വി. മാനേജിങ് ഡയറക്ടർ ഡോ. അശങ്ക ദിശാനായകെ, ലിങ്കൺ ആർ പ്രഭാകരൻ (യുഎസ്എ) ആന്ധ്രാപ്രദേശ് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അമ്പാട്ടി മധു മോഹൻ കൃഷ്ണ, ഡോ. സുനിൽ ഡി. ബി. അബേയരത്നെ, ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേറ്റർ, ചെയർമാൻ - ഐസിടി ലോയേഴ്സ് ഗിൽഡ് - ശ്രീലങ്ക, സ്റ്റെർലിങ് ദേവദാസ് (ബാലിസ് എന്റർടൈൻമെന്റ് - ശ്രീലങ്ക), കുമാരവേൽ ജഗനാഥൻ, ഡോ. ദിൽഹാൻ സമ്പത്ത് ജയത്തിലകെ എന്നിവർ സംബന്ധിച്ചു.

ഉണ്ണി കെ.ആർ. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യാസചിത്ര ഫിലിംസിനുവേണ്ടി ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടാണ് നിർമാണം. ട്വിങ്കിൾ ജോബി, ശിവകുമാർ, അജീഷ് കൃഷ്ണ, തുഷാര പിള്ള തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. സാം ലാൽ പി തോമസ് ക്യാമറയും, സുജിർ ബാബു സുരേന്ദ്രൻ എഡിറ്റിങ്ങും നിർവഹിച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT