Film News

'ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്ന്, അവിടെ നട്ടെല്ലുള്ള കൊമേഡിയന്‍മാരും നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്'; പ്രകാശ് രാജ്

സംഘപരിവാര്‍ ആക്രമണം നേരിടുന്ന സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. മുനാവറിന്റെ പരിപാടിക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് പിന്നാലെ ബംഗളുരു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് മുനാവര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.

'ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്നാണ്. അവിടെ നട്ടെല്ലുള്ള ചോദ്യങ്ങളുമായി കൊമേഡിയന്‍മാരുണ്ട്. ഒപ്പം ഭയപ്പടുത്തുന്ന നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്.'- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

കുറച്ച് കാലങ്ങളായി മുനാവര്‍ ഫറൂഖിക്ക് എതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുനാവര്‍ ഫാറൂഖിയുടെ പരിപാടി മാറ്റിവെച്ചത്.

'മുനാവര്‍ മറ്റ് മതങ്ങളിലെ ദൈവത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്,'' എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗളുരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡയും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മുനാവര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു എന്നും മുനാവര്‍ എഴുതിയിരുന്നു. '' എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫാറൂഖി. നിങ്ങളെല്ലാവരും മികച്ച ആസ്വാദകരായിരുന്നു. ഗുഡ് ബൈ. എനിക്ക് മതിയായി,'' എന്നാണ് മുനാവര്‍ ട്വിറ്ററില്‍ കുറിച്ചത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT