Film News

പിറന്നാൾ ആശംസകൾ, നയൻതാരയുടെ ക്യാരക്റ്റര്‍ പോസ്റ്റർ പുറത്തുവിട്ട് 'നിഴൽ' ടീം

മലയാള സിനിമ 'നിഴലി'ന്റെ സെറ്റിൽ വെച്ചാണ് ഇത്തവണ തെന്നിന്ത്യന്‍ നായിക നയൻതാരയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴൽ' ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുൺലാൽ എസ്പിയും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് - അഭിഷേക് എസ് ഭട്ടതിരി, ടൈറ്റിൽ ഡിസൈൻ - നാരായണ ഭട്ടതിരി, റോണക്സ് സേവ്യർ - മേക്കപ്പ്. ഡിക്‌സൺ പൊഡുത്താസ് - പ്രൊഡക്ഷൻ കൺട്രോളർ, ഉമേഷ് രാധാകൃഷ്ണൻ - ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്

ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷൻ. നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' ആണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം. റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ച് നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന 'നേട്രികൺ' ആണ് അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം.

nayanthara's character poster on her birthday from nizhal movie

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT