Film News

'സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു'; വിട പറഞ്ഞത് മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ

മലയാള ചലച്ചിത്ര സം​ഗീത സംവിധായകൻ കെ ജെ ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. മലയാളിക്ക് ഇന്നും സുപരിചിതമായ നിരവധി ​ഗാനങ്ങളുടെ സൃഷ്ടാവായിരുന്ന കെ ജെ ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്നറിയപ്പെട്ടു.

1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സം​ഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് കെ.ജെ ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. കീബോർഡ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചത് ജോയ് ആണ്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത, കുങ്കുമസന്ധ്യകളോ ...(സർപ്പം), മറഞ്ഞിരുന്നാലും... (സായൂജ്യം), മഴ പെയ്തു പെയ്ത് (ലജ്ജാവതി), ആഴിത്തിരമാലകൾ...(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം), കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ തുടങ്ങിയവയാണ് പ്രശസ്ത ​ഗാനങ്ങൾ. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഒടുവിലായി ഈണമിട്ട ചിത്രം

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

'പൊന്നിൻ കട്ടയാണെന്നാലും...' പി. ഭാസ്കരന്റെ അനശ്വര ഗാനം വീണ്ടും; 'അനന്തൻ കാട്' സിനിമയിലെ ആദ്യ ഗാനം

അർജന്റീനയുടെ കാവൽ മാലാഖയില്ലാത്ത ലോകകപ്പ്; എയ്ഞ്ചൽ ഡി മരിയ!

'ആരെയാണ് നീ അന്ന് കൊന്ന് കത്തിച്ചത്'; നിഗൂഢതകളുമായി 'ഉയിർ' ട്രെയ്‌ലർ

SCROLL FOR NEXT