Film News

'എന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് മോഹൻലാൽ' ; വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമെന്ന് ബിജോയ് നമ്പ്യാർ

'റിഫ്ലക്ഷൻസ്' എന്ന ഷോർട്ട് ഫിലിമിന്റെ കഥ നരേറ്റ് ചെയ്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ലാൽ സാർ കൺവിൻസ്‌ഡ് ആയി. ചിത്രത്തിന്റെ ഐഡിയ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാകുകയും വളരെ വേഗം അതിനോട് കണക്ട് ആയിയെന്നും സംവിധായകൻ ബിജോയ് നമ്പ്യാർ. തന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് ലാൽ സാർ ആണ്. ഇന്ന് നമ്മൾ മമ്മൂക്കയുടെ ചോയ്‌സുകളെ പറ്റി സംസാരിക്കുന്നു പക്ഷെ രണ്ടു പേരും നല്ല ചോയ്‌സുകൾ എടുത്തിട്ടുണ്ട് കൂടാതെ ഒരുപാട് ഫിലിം മേക്കേഴ്സിനെയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ അദ്ദേഹവും റിസ്ക് എടുക്കുന്നുണ്ടെന്നും ബിജോയ് നമ്പ്യാർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിജോയ് നമ്പ്യാർ പറഞ്ഞത് :

ആദ്യമായി കഥ നരേറ്റ് ചെയ്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ലാൽ സാർ കൺവിൻസ്‌ഡ് ആയി. അദ്ദേഹത്തിന് ഐഡിയ വളരെയധികം ഇഷ്ടമായി വളരെ വേഗം അതിനോട് കണക്ട് ആയി. അഞ്ച് മുതൽ ആറ് മാസം വരെയെടുത്തു അദ്ദേഹത്തെയൊന്ന് മീറ്റ് ചെയ്യാൻ പക്ഷെ മീറ്റ് ചെയ്തതിന് ശേഷം 10 - 15 മിനിറ്റിനുള്ളിൽ അദ്ദേഹം ഓക്കേ പറഞ്ഞു. അദ്ദേഹമെന്നോട് എന്ന് തുടങ്ങാൻ പറ്റുമെന്ന് ചോദിച്ചു. സാറിന് എന്നാണോ പറ്റുന്നത് അപ്പോൾ റെഡി ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഞാൻ ബോംബെയിൽ ഒരു ഇവെന്റിനായി വരുന്നുണ്ട് അപ്പോൾ ഒരു ദിവസം എക്സ്ട്രാ സ്റ്റേ ചെയ്ത് നമുക്ക് ഷൂട്ട് ചെയ്യാം അപ്പോൾ എന്റെ വിമാനക്കൂലി താങ്കൾ നൽകേണ്ടതില്ലല്ലോ എന്ന് എന്നോട് പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട കാര്യമില്ല പക്ഷെ ഞാൻ സഹായിക്കാം എന്ന ആറ്റിട്യൂട് ആയിരുന്നു അദ്ദേഹത്തിന്. അതുവഴി എന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് അദ്ദേഹമാണ്. ഇന്ന് നമ്മൾ മമ്മൂക്കയുടെ ചോയ്‌സുകളെ പറ്റി സംസാരിക്കുന്നു പക്ഷെ രണ്ടു പേരും നല്ല ചോയ്‌സുകൾ എടുത്തിട്ടുണ്ട് കൂടാതെ ഒരുപാട് ഫിലിം മേക്കേഴ്സിനെയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ അദ്ദേഹവും റിസ്ക് എടുക്കുന്നുണ്ട്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ സൈലെന്റ്റ് ഷോർട്ട് ഫിലിം ആണ് റിഫ്ലക്ഷൻസ്. ജൂഹി ബബ്ബർ, വിദ്യുല ഭാവെ, അഹ്‌ലം ഖാൻ, സുനിൽ സന്താന, ജയ്ദീപ് പണ്ഡിറ്റ് എന്നിവരായിരുന്നു ഷോർട്ട് ഫിലിമിലെ മറ്റു അഭിനേതാക്കൾ. ചിത്രം നിർമിച്ചതും തിരക്കഥയൊരുക്കിയതും ബിജോയ് നമ്പ്യാർ തന്നെ ആയിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT