Film News

'ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ'; പി വി ഗംഗാധരന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

പ്രമുഖ സിനിമ നിർമാതാവും വ്യവസായിയുമായ പി വി ഗംഗാധരന്റെ വിയോ​ഗത്തിൽ അനുശോചനം പ്രകടിപ്പിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സാറിന് വിട എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ എന്നാണ് മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സർ ഈ ലോകത്തോട് വിടപറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നത്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡയറക്ടർ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങൾ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി വി ഗംഗാധരന്റെ അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണ രംഗത്തേക്കെത്തിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ തുടങ്ങിയ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT