Film News

'സര്‍ക്കാരുമായുള്ള ചര്‍ച്ച വിജയം'; സെക്കന്റ് ഷോയ്ക്ക് ഉള്‍പ്പടെ അനുമതിയെന്ന് തിയറ്റര്‍ ഉടമകള്‍

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് തിയറ്റര്‍ ഉടമകള്‍. ഉടമകള്‍ മുന്നോട്ട് വെച്ച വിനോദ നികുതി ഇളവിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചു. അതിനാല്‍ തിങ്കളാഴ്ച്ച തന്നെ തിയറ്ററുകള്‍ തുറക്കുമെന്നും തിയറ്റര്‍ ഉടമകള്‍.

ഇത്തവണ സെക്കന്റ് ഷോക്ക് ഉള്‍പ്പടെ അനുമതി ലഭിച്ചതായും ഉടമകള്‍ അറിയിച്ചു. അതേസമയം 50 ശതമാനം പ്രവേശന അനുമതി മാത്രമായിരിക്കും ഉണ്ടാവുക. തിയറ്റര്‍ ജീവനക്കാരും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും സംസ്ഥാനത്ത് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക.

തിങ്കളാഴ്ച്ച തിയറ്റര്‍ തുറക്കുന്ന വാര്‍ത്ത ആശ്വാസമാകുന്നത് മാസങ്ങളോളം പ്രതിസന്ധിയിലായ തിയറ്റര്‍ ജീവനക്കാര്‍ക്കാണ്. അതോടൊപ്പം തന്നെ വലുതും ചെറുതുമായ നിരവധി മലയാള സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററില്‍ റിലീസ് ചെയ്യും.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നലെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. മരക്കാറിന് വേണ്ടി മൂന്ന് വര്‍ഷമായി തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുകയാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തീര്‍ച്ചയായും ഡയറക്ട് ഒടിടി റിലീസ് ഉണ്ടാവില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT