Film News

'സലിംകുമാറിനെ ഒഴിവാക്കിയത് ശരിയല്ല'; 'ചലച്ചിത്ര അക്കാദമിയുടേത് മോശം പ്രവർത്തനങ്ങൾ'; മണിയൻപിള്ള രാജു

ദേശിയ സംസ്ഥാന അവാർഡുകൾ നേടിയ സലിം കുമാറിനെപ്പോലൊരു നടനെ ഐ എഫ്എഫ് കെയുടെ ഉദ്ഘാടനം ചടങ്ങിൽ നിന്നും ഒഴിവാക്കിയതിനെ വിമർശിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. സലിം കുമാറിനെപ്പോലൊരു നടനെ കാറ് അയച്ചു കൊടുത്തു വേണം പരിപാടിയിലേയ്ക്ക് കൊണ്ട് വരേണ്ടതെന്ന് മണിയൻപിള്ളരാജു ദ ക്യൂവിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര അക്കാദമിയിലെ പ്രവർത്തനങ്ങൾ വളരെ മോശമാണെന്നും ഫിലിം ഫെസ്റ്റിവലിന്റെ ഗ്ലാമറൊക്കെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ

ദേശിയ സംസ്ഥാന അവാർഡുകൾ നേടിയ സലിം കുമാറിനെപ്പോലൊരു നടനെ ഐ എഫ്എഫ് കെയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയത് വളരെ മോശമായിപ്പോയി. കാറ് അയച്ചു വേണമായിരുന്നു അദ്ദേഹത്തെ ചടങ്ങിലേക്ക് കൊണ്ട് വരേണ്ടിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര അക്കാദമിയിലെ പ്രവർത്തനങ്ങൾ വളരെ മോശമാണ്. ഫിലിം ഫെസ്റ്റിവലിന്റെ ഗ്ലാമറെല്ലാം പോയി. മുൻ വർഷങ്ങളിലൊക്കെ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ വരുമായിരുന്നു. എന്നാൽ പല സ്ഥലങ്ങളിലാക്കി അതിന്റെ ഗ്ളാമർ കളഞ്ഞു. തിരുവനന്തപുരത്ത് ലിമിറ്റഡ് ആളുകളെവെച്ച് മേള നടത്തണമായിരുന്നു. സിനിമയ്ക്ക് വേണ്ടി ചലച്ചിത്ര അക്കാഡമി യാതൊന്നും ചെയ്യുന്നില്ല. കമൽ ഓഫീസിൽ വന്ന് കുറെ നേരം ഇരിക്കും. പിന്നെ ഫെസ്റ്റിവലിന്റെ ബജറ്റ് കൊടുത്തിട്ടു പോകും.

അതെ സമയം ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന സലിംകുമാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ഒരിക്കലും സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല. താന്‍ നേരിട്ട് വിളിച്ച് അരമണിക്കൂര്‍ സംസാരിച്ചിരുന്നതായും കമല്‍ വ്യക്തമാക്കി. സലിംകുമാറിനുണ്ടായ ബുദ്ധിമുട്ടിന് മാപ്പ് ചോദിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT