Film News

25 വര്‍ഷത്തിന് ശേഷം ആ സ്പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക്: സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍

1997ലാണ് കുഞ്ചാക്കോ ബോബന്‍ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സുധിക്കൊപ്പം സുധിയുടെ സ്‌പ്ലെണ്ടര്‍ ബൈക്കും പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു. ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചാക്കോച്ചന്‍ സുധിയുടെ ആ സ്‌പ്ലെണ്ടര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഹോണ്ടയിലെ ജീവനക്കാരനായ ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു സിനിമയില്‍ ഉപയോഗിച്ച സ്‌പ്ലെണ്ടര്‍ ഉണ്ടായിരുന്നത്. ബൈക്ക് സ്വന്തമാക്കിയ സന്തോഷം കുഞ്ചാക്കോ ബോബന്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചിരുന്നു.

'25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യില്‍ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയില്‍ തന്നെ ബൈക്ക് മെയിന്റൈന്‍ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാന്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്', എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT