Film News

ഉത്തരേന്ത്യയിലെ പൊന്നിയിന്‍ സെല്‍വന്റെ പരാജയം; കാരണം വ്യക്തമാക്കി നടന്‍ കാര്‍ത്തി

'പുഷ്പ', 'കാന്താര' എന്നീ സിനിമകളെ പോലെ 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന് നോര്‍ത്ത് ഇന്ത്യയില്‍ വിജയം നേടാനായില്ലെന്ന് നടന്‍ കാര്‍ത്തി. ഉത്തരേന്ത്യക്കാര്‍ക്ക് സിനിമയുടെ കഥ മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നും അത് സിനിമയുടെ വിജയത്തെ സാരമായി ബാധിച്ചെന്നും കാർത്തി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താചടങ്ങില്‍ പറഞ്ഞു.

ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു നോവല്‍ വായിക്കുകയാണെന്ന് കരുതുക. കുറച്ച് പേജുകള്‍ വായിച്ചുകഴിയുമ്പോള്‍ ചില കഥാപാത്രങ്ങളുടെ പേരുകള്‍ മറന്നുപോകും. അത് തന്നെയാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് സംഭവിച്ചതെന്ന് കാര്‍ത്തി പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നോര്‍ത്തിലെ പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ നിന്ന് ലഭിക്കുമെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഏപ്രില്‍ ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഒന്നാം ഭാഗം കഴിഞ്ഞ സെപ്റ്റംബറില്‍ റിലീസ് ചെയ്തിരുന്നു. കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നവും ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT