Film News

റോളക്‌സ് സാറിന് ഒരു 'റോളക്‌സ്' വാച്ച്; സൂര്യയ്ക്ക് കമല്‍ ഹാസന്റെ സമ്മാനം

വിക്രം സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. വിക്രമില്‍ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. അവസാന മൂന്ന് മിനിറ്റില്‍ മാത്രമാണ് സൂര്യ ചിത്രത്തിലുള്ളതെങ്കിലും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

'അവസാന മൂന്ന് മിനിറ്റ് വന്ന തിയേറ്ററുകളില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാകുന്നതാണ്', എന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സൂര്യക്ക് പുറമെ സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്‌സസ് കാര്‍ കമല്‍ ഹാസന്‍ സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച് ലോകേഷിന് കമല്‍ ഹാസന്‍ കത്ത് അയച്ചിരുന്നു. ലോകേഷിന് തന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും താന്‍ അറിഞ്ഞതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

ജൂണ്‍ 3നാണ് കമല്‍ ഹാസന്റെ വിക്രം തിയേറ്ററിലെത്തിയത്. അഞ്ചാം ദിവസം കഴിയുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്. വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT