Film News

കാര്‍ത്തിയും ജ്യോതികയും ഒന്നിക്കുന്ന ‘തമ്പി’ ; ജീത്തുവിന്റെ തമിഴ് ത്രില്ലര്‍ ട്രെയിലര്‍

THE CUE

‘പാപനാശ’ത്തിന് ശേഷം ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ‘തമ്പി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ക്രൈം ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും.

വന്‍ വിജയം നേടിയ ' കൈദിയ്ക്ക് പിന്നാലെയാണ് കാര്‍ത്തിയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂര്യയാണ് പുറത്തു വിട്ടിരുന്നത്. ചെറുപ്പത്തില്‍ കാണാതായ അനിയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പല പേരുകളിലെത്തുന്ന ക്രിമിനലാണ് കാര്‍ത്തിയുടെ കഥാപാത്രമെന്ന് ആദ്യ ടീസര്‍ സൂചിപ്പിച്ചിരുന്നു. കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ റോളിലാണ് ജ്യോതിക. സത്യരാജ് ഇരുവരുടെയും പിതാവായി വേഷമിടുന്നു. നിഖില വിമലാണ് കാര്‍ത്തിയുടെ ജോഡി.

ജീത്തു ഒരുക്കിയ ദൃശ്യം തമിഴ് റീമേക്കായ ' പാപനാശം ' തമിഴില്‍ വന്‍ വിജയം നേടിയിരുന്നു. വയാകോം18 സ്റ്റുഡിയോസും സൂരജ് സാദനയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രവുമാണ് ' തമ്പി. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍. ജീത്തുവിന്റെ തന്നെ ബോളിവുഡ് ചിത്രമായ ബോഡിയും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ധുലിപാല, വേദിക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലറായ 'ദ ബോഡി'യുടെ റീമേക്കാണ്. കാളിദാസ് ജയറാം നായകനായ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യായിരുന്നു ജീത്തു ഏറ്റവും ഒടുവില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT