Film News

ഇല്ല, ഹൃതിക് പിന്‍മാറുന്നില്ല; വിക്രം വേദ റീമേക്കില്‍ വിജയ് സേതുപതിയുടെ റോളില്‍

വിക്രം വേദ ഹിന്ദി റീമേക്കില്‍ ഹൃതിക് റോഷനും സെയ്ഫ് അലിഖാനും. റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതായി മേയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 2020 സെപ്തംബര്‍ 30നാണ് ഹിന്ദി പതിപ്പിന്റെ റിലീസ്. വിജയ് സേതുപതിയെയും മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴ് വിക്രംവേദ സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

തുടക്കത്തില്‍ ആമിര്‍ ഖാന്‍ വിജയ് സേതുപതി ചെയ്ത റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീടാണ് ഹൃതിക് റോഷന്‍ ചിത്രത്തിലേക്ക് വരുന്നത്. അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും. സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ഫൈറ്റര്‍ എന്ന എരിയല്‍ ആക്ഷന്‍ ത്രില്ലറിലാണ് ഹൃതിക് അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുക്കോണാണ് നായിക. ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചെസിയായാണ് ഫൈറ്റര്‍ ഒരുങ്ങുന്നത്.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ ഹിന്ദിയില്‍ സെയ്ഫ് അലിഖാന്‍ വേഷമിടുന്നത്. ഹൃതിക് വേദയെന്ന ഡോണിനെയും അവതരിപ്പിക്കും. തമിഴില്‍ വിജയ് സേതുപതിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെര്‍ഫോര്‍മന്‍സായിരുന്നു വേദ.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിക്രം വേദ റീമേക്ക് പ്രീ പ്രൊഡക്ഷനും ഷൂട്ടും നീളുകയായിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാര്‍ ആണ് ഹൃതിക്കിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ടൈഗര്‍ ഷറോഫിനൊപ്പം ഹൃതിക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. ദ നൈറ്റ് മാനേജര്‍ ഹിന്ദി റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. വിക്രം വേദയും സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രം ഫൈറ്ററും പൂര്‍ത്തിയാക്കി ക്രിഷ് നാലാം ഭാഗത്തിലാണ് ഹൃതിക് ജോയിന്‍ ചെയ്യുക.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT