Film News

'റോഷാക്ക്', 'ന്നാ താന്‍ കേസ് കൊട്' ഫോര്‍ബ്‌സ് പട്ടികയിലെ മലയാള ചിത്രങ്ങള്‍ ; പട്ടിക പുറത്ത് വിട്ട് ഫോര്‍ബ്‌സ് മാസിക

ഫോര്‍ബ്‌സ് മാസിക ഈ വര്‍ഷത്തെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടതില്‍ ഇടം നേടി രണ്ട് മലയാള സിനിമകളും. 'റോഷാക്ക്', 'ന്നാ താന്‍ കേസ് കൊട്' എന്നിവയാണ് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍. വിവിധ ഭാഷകളില്‍ നിന്നിറങ്ങിയ ഒരുപിടി മികച്ച സിനിമകളെയാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'റോഷാക്ക്'. ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. മമ്മൂട്ടിയോടൊപ്പം ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സമീര്‍ അബ്ദുള്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിന്റെ പോസ്റ്ററിനെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ വന്നിരുന്നു എങ്കിലും ചിത്രം തിയ്യേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', അമിതാഭ് ബച്ചന്റെ 'ഗുഡ്‌ബൈ', സായ് പല്ലവിയുടെ 'ഗാര്‍ഗി', ആലിയ ഭട്ടിന്റെ 'ഗംഗുഭായ്' എന്നിവയും ഫോര്‍ബ്‌സ് മാസികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. 'ദ സ്വിമ്മേര്‍സ്', 'എവരിതിങ് എവരിവയര്‍ ഓള്‍ അറ്റ് വണ്‍സ്', 'പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ്', 'ദ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍', ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ്റ്റ് ബോയ്ങ്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT