Film News

വില്ലനായി ഫഹദ് എത്തി, വിക്രമില്‍ പ്രതീക്ഷിക്കാം കമല്‍-സേതുപതി-ഫഹദ് പ്രകടനമാമാങ്കം

കമല്‍ഹാസന്‍ നായകനായ ഗാംഗ്സ്റ്റര്‍ ഡ്രാമ വിക്രം ചിത്രീകരണത്തില്‍ ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തു. കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ ഫഹദ് ഫേസ്ബുക്കില്‍ പങ്കുവച്ചു. വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും വില്ലനായെത്തുന്ന തമിഴ് ചിത്രവുമാണ് വിക്രം. കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും കേന്ദ്രകഥാപാത്രമാണ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ തീരുമാനം.

രാഘവ ലോറന്‍സ് വില്ലനായെത്തുമെന്നായിരുന്നു തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് വിജയ് സേതുപതിയും ഫഹദും കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി നിശ്ചയിക്കപ്പെട്ടത്. പരീക്ഷണങ്ങളെ ഭയക്കാത്ത ചലച്ചിത്രകാരന്‍ എന്നതാണ് കമല്‍ഹാസനോട് എന്നും തോന്നുന്ന ആദരവെന്ന് ഫഹദ് ഫാസില്‍ അടുത്തിടെ പറഞ്ഞിരുന്നു. ഗ്യാംഗ്സ്റ്റര്‍ ബാക്ഡ്രോപ്പിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് വിക്രം എന്നാണ് സൂചന. കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷനലാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ക്യാമറയും അനിരുദ്ധ് സംഗീതവും.

'ശൗര്യമുള്ളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' എന്ന കാപ്ഷനോടെയാണ് കമല്‍ വിക്രം ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഇന്ത്യന്‍ സീക്വല്‍ പാതിയില്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് കമല്‍ഹാസന്‍ വിക്രം എന്ന പ്രൊജക്ടിലേക്ക് കടന്നത്. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്. ഫഹദ് ഫാസില്‍ ഒരു യുവരാഷ്ട്രീയ നേതാവിന്റെ റോളിലാണ് എത്തുകയെന്ന് കോളിവുഡ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജയ് ചിത്രം മാസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വിക്രം. സിനിമയുടെ കഥയോ വിശദാംശങ്ങളോ കഥാപാത്രങ്ങളെക്കുറിച്ചോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിക്രത്തിന് പുറമേ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഫഹദ് വില്ലനായെത്തുന്നുണ്ട്.

ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

ഭരതനാട്യം 2: മോഹിനിയാട്ടത്തിലെ ആദ്യഗാനം പുറത്ത്

ആദ്യ ദിനം തന്നെ ഹൗസ് ഫുൾ - ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഭീഷ്മർ വിജയത്തിലേക്ക്

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

SCROLL FOR NEXT