Film News

തുടക്കത്തിൽ ലോക ഒരു ചെറിയ സമാന്തര സിനിമയായിരുന്നു, ആ സീൻ കഴിഞ്ഞപ്പോഴാണ് അത് വലുതായത്: ഡൊമിനിക് അരുൺ

ലോക തുടക്കത്തിൽ ഒരു സമാന്തര സിനിമ പോലുള്ള ചെറിയ ചിത്രമായാണ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. പക്ഷെ, എഴുതി വന്നപ്പോൾ സിനിമ വലുതായി. പിന്നീട് ഛായാ​ഗ്രാഹകൻ നിമിഷ് രവി കൂടെ വന്നതോടെയാണ് സിനിമയിലെ സാധ്യതകൾ കുറച്ചുകൂടി മനസിലാക്കിയതും ഇതൊരു വലിയ യൂണിവേഴ്സ് ആകുന്നതും എന്ന് ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഡൊമിനിക് അരുണിന്റെ വാക്കുകൾ

തുടക്കത്തിൽ ലോക വളരെ ചെറിയ ഒരു സിനിമയായി ചെയ്യാം എന്നായിരുന്നു പ്ലാൻ. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്, അതുകൊണ്ട് ഒരു ഇന്റി പ്രോജക്ട് ചെയ്യാം എന്ന രീതിയിലാണ് ആലോചനകൾ തുടങ്ങിയത്. പിന്നെ ഇത് ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഇന്റർവെല്ലിലെ ക്യാരക്ടർ റിവീലും അതിന് അനിയോജ്യമായ നാടോടി കഥയും കൂടി കിട്ടിയപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് വലിയൊരു ഹൈ കിട്ടി.

ഛായാ​ഗ്രാഹകൻ നിമിഷ് രവിയോട് ഇക്കാര്യങ്ങൾ പറയുമ്പോഴാണ് ചെറിയ സിനിമയായി ഇത് ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത്. അപ്പോഴാണ്, ഈ ക്യാരക്ടറിനെ നിലനിർത്തിക്കൊണ്ട് ഇതുപോലുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് ഒരു യൂണിവേഴ്സ് ബിൽഡ് ചെയ്യാൻ സാധിക്കും എന്ന പോസിബിലിറ്റി തുറന്നത്. യൂണിവേഴ്സ് സംഭവിക്കണമെങ്കിൽ ഈ ഒരു സിനിമ നന്നായി പെർഫോം ചെയ്യണം. അതുകൊണ്ട്, പോസിബിലിറ്റികൾ എല്ലാം വച്ചുകൊണ്ട് ചന്ദ്രയെ ഒരു സ്റ്റാൻഡ് എലോൺ സിനിമയായിത്തന്നെ പിച്ച് ചെയ്യാം എന്നൊരു തീരുമാനത്തിലേക്ക് ഞങ്ങൾ എത്തി. സ്ക്രിപ്റ്റിങ്ങിന്റെ തുടക്കം മുതൽ നിമിഷ് രവിയുടെ ഇൻപുട്ടുകൾ സിനിമയെ വളർത്തിയിരുന്നു. ഞാനൊരു വിഷ്വൽ റൈറ്ററാണ്. എഴുതുമ്പോൾ തന്നെ റെഫറൻസുകൾ എടുത്തുവച്ചാണ് സീൻ ബിൽഡ് ചെയ്യാറ്. എന്റെ വിഷ്വൽ സെൻസിനേക്കാൾ മുകളിൽ നിൽക്കുന്ന വിഷ്വലുകൾ നിമിഷ് എനിക്ക് തരും. അങ്ങനെയാണ് ലോക സംഭവിക്കുന്നത്.

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

SCROLL FOR NEXT