Dhanush and Mari Selvaraj to join hands once again following Karnan's success 
Film News

വീണ്ടും മാരി സെല്‍വരാജിനൊപ്പം ധനുഷ്, ചിത്രീകരണം അടുത്ത വര്‍ഷം

കര്‍ണന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം ധനുഷ് വീണ്ടും. പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകളൊരുക്കിയ മാരി സെല്‍വരാജ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതീക്ഷയേകുന്ന പുതുതലമുറ സംവിധായകരിലൊരാളാണ്. ജാതിരാഷ്ട്രീയവും ദളിത് രാഷ്ട്രീയവും അതിശക്തമായി പറഞ്ഞ രണ്ട് ചിത്രങ്ങളായിരുന്നു പരിയേറും പെരുമാളും കര്‍ണനും.

ധനുഷിനൊപ്പം യോഗി ബാബു, രജിഷ വിജയന്‍, ലാല്‍ എന്നിവരാണ് കര്‍ണനില്‍ അഭിനയിച്ചത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന നായകനായാണ് ധനുഷ് കര്‍ണനിലെത്തിയത്. പൊടിയന്‍കുളത്തെ മനുഷ്യരെ അടിമകളായി കണ്ടുപോന്ന സവര്‍ണ-അധികാരി സമൂഹത്തോടുള്ള കര്‍ണന്റെ പോരാട്ടമായിരുന്നു സിനിമ.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വഹിച്ച സിനിമ കരിയറില്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് ധനുഷ് പറഞ്ഞിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ ജഗമേ തന്തിരം, ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം അത്രംഗി രേ, ദ ഗ്രേ മാന്‍ എന്നിവയാണ് ധനുഷ് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍. കാര്‍ത്തിക് നരേന്‍, ശെല്‍വരാഘവന്‍ എന്നിവരുടെ ചിത്രങ്ങളാണ് ധനുഷിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ്. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT